ന്യൂനപക്ഷ, ദളിത്, പിന്നോക്ക കൂട്ടായ്മയ്ക്കു മുസ്‌ലിം ലീഗ്
Monday, February 27, 2017 3:38 PM IST
മലപ്പുറം: മതേതര പാർട്ടികളുമായി സഹകരിച്ച് ദേശീയതലത്തിൽ ന്യൂനപക്ഷ, ദളിത്, പിന്നോക്ക കൂട്ടായ്മയ്ക്കു ശ്രമിക്കുമെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ചെന്നൈയിൽ മുസ്‌ലിം ലീഗ് ദേശീയ നിർവാഹകസമിതി യോഗം കഴിഞ്ഞെത്തിയ അദ്ദേഹം മലപ്പുറത്തെ കാരത്തോട്ടിലെ വസതിയിൽ വാർത്താലേഖകരോടു സംസാരിക്കുകയായിരുന്നു.

രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യം മാറിക്കഴിഞ്ഞു. അധികാരം നിലനിർത്താൻ പണ്ട് ബ്രിട്ടീഷുകാർ പ്രയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് സംഘപരിവാർ നടപ്പാക്കുന്നത്. പ്രധാനമന്ത്രിപോലും വിദ്വേഷപ്രസംഗം നടത്തുന്നു. ഒരുവശത്ത് ഡിജിറ്റൈസേഷൻ പറയുമ്പോൾ മറുവശത്ത് അധികാരം നിലനിലർത്താൻ വർഗീയ ഉപാധികൾ തേടുന്ന കാഴ്ചയാണ്. ഇവയെയെല്ലാം പ്രതിരോധിക്കുക എന്നതു വലിയ ദൗത്യമാണെങ്കിലും മുസ്‌ലിം ലീഗ് അതിന്‍റെ പങ്ക് നിർവഹിക്കും.

സാമുദായിക ധ്രുവീകരണം രാജ്യത്തിന്‍റെ അഖണ്ഡതയെ ആപത്തിലെത്തിക്കും. മതേതര പാർട്ടികൾക്കിടയിലെ ഭിന്നിപ്പാണ് സംഘപരിവാർ ഊർജമാക്കുന്നത്. ബിഹാറിൽ മതേതരകക്ഷികളുടെ യോജിപ്പിൽ ബിജെപിക്ക് ഏറ്റ തിരിച്ചടി പാഠമാണ്. യുപിയിൽ ഇത്തരമൊരു കൂട്ടായ്മയുണ്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ബിജെപി തകർന്നടിയുമായിരുന്നു. മാറിവരുന്ന രാഷ്‌ട്രീയ സാഹചര്യം ഗൗരവമുള്ളതായതിനാൽ പഴയതിൽനിന്നു വ്യത്യസ്തമായി മതേതര കൂട്ടായ്മ വേഗത്തിൽ രൂപം കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


യോജിക്കാവുന്ന മേഖലകളിൽ ഇടതുമായി സഹകരിച്ചുവരുന്നുണ്ട്. എന്നാൽ, കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. എല്ലാ ഭിന്നിപ്പുകളും അവസാനിച്ച ശേഷമേ യോജിപ്പിലെത്താൻ പാടുള്ളൂ എന്നൊന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ ദേശീയതലത്തിൽ കോണ്‍ഗ്രസിനാണ് മതേതര കൂട്ടായ്മയ്ക്ക് നേതൃത്വം നൽകാനാവുകയെന്നും ചോദ്യത്തിനു മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പല സംസ്ഥാനങ്ങളിലും ലീഗിനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ട്. മഹാരാഷ്‌ട്ര, കർണാടക, ബംഗാൾ എന്നിവിടങ്ങളിൽ പാർട്ടിക്ക് നിയമസഭയിൽ പ്രാതിനിധ്യമുണ്ടായിരുന്നു. ഇവിടങ്ങളിൽ പാർട്ടിയുടെ ശക്തി തിരിച്ചുകൊണ്ടുവരുന്നതിനു ശ്രമിക്കും. തമിഴ്നാട്ടിൽ സ്റ്റാലിനുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ പാർട്ടിക്ക് ഏറെ സാധ്യതയാണു കാണുന്നത്. മലപ്പുറത്തെ ലോക്സഭാ സീറ്റിൽ ആരു മത്സരിക്കണമെന്നത് സമയമാവുമ്പോൾ പാർട്ടി തീരുമാനിക്കും.

ഇ.അഹമ്മദിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പാർട്ടിയുടെ തീരുമാനം. മാർച്ച് 16ന് ഡൽഹിയിൽ ചേരുന്ന ദേശീയ എകസിക്യൂട്ടീവ് യോഗം ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.