സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി: ഔദ്യോഗിക ചടങ്ങ് നവംബർ നാലിനെന്നു സൂചന
സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി: ഔദ്യോഗിക ചടങ്ങ് നവംബർ നാലിനെന്നു സൂചന
Monday, April 24, 2017 1:20 PM IST
കൊച്ചി: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തുന്നതിന്‍റെ ഔദ്യോഗിക ചടങ്ങ് നവംബർ നാലിനെന്നു സൂചന. സിസ്റ്ററിന്‍റെ പ്രധാന പ്രേഷിതപ്രവർത്തനമേഖലയായിരുന്ന മധ്യപ്രദേശിലെ ഇൻഡോറിലാണു ശുശ്രൂഷകൾ നടക്കുക. തീയതി സംബന്ധിച്ചു വത്തിക്കാനിൽനിന്നുള്ള അന്തിമതീരുമാനം ഈയാഴ്ചയുണ്ടായേക്കുമെന്നാണ് ലഭ്യ മായ വിവരം.

വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്ട് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയാണു സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തുക. സിസ്റ്ററിന്‍റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും ഒഎഫ്എം കോണ്‍ഗ്രിഗേഷൻ അംഗവുമായ ഫാ. ജുവാൻ ജിസപ്പേ കാലിഫിനോയും വത്തിക്കാനിൽനിന്നു ചടങ്ങിൽ പങ്കെടുക്കാനെത്തും.

ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, മധ്യപ്രദേശിലെയും കേരളത്തിലെയും മെത്രാപ്പോലീത്തമാർ, മെത്രാന്മാർ എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. ഇൻഡോർ ബിഷപ്സ് ഹൗസിനോടു ചേർന്നുള്ള വേദിയിലാകും വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്കുയർത്തുന്ന ശുശ്രൂഷകൾ.

പ്രഖ്യാപനച്ചടങ്ങിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ എന്നാകും സിസ്റ്റർ അറിയപ്പെടുക. കഴിഞ്ഞ മാർച്ച് 24നാണു സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനുള്ള രേഖയിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണു സിസ്റ്റർ റാണി മരിയ. മധ്യപ്രദേശിലെ ഇൻഡോർ രൂപതയിലെ ഉദയ്നഗർ കേന്ദ്രീകരിച്ചാണു സിസ്റ്റർ പ്രേഷിതശുശ്രൂഷ നടത്തിവന്നത്. എഫ്സിസി ഭോപ്പാൽ അമല പ്രോവിൻസിൽ സാമൂഹ്യപ്രവർത്തന വിഭാഗത്തിന്‍റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25നാണു സിസ്റ്ററിന്‍റെ രക്തസാക്ഷിത്വം.

സിസ്റ്ററിന്‍റെ പ്രേഷിതപ്രവർത്തനങ്ങളിലൂടെ ഉദയ്നഗറിലെ സാധാരണക്കാർക്കുണ്ടായ പുരോഗതിയിൽ രോഷാകുലരായ ജന്മിമാർക്കുവേണ്ടി സമന്ദർസിംഗ് എന്ന വാടകക്കൊലയാളി സിസ്റ്റർ റാണി മരിയയെ ബസ് യാത്രക്കിടെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇദ്ദേഹം പിന്നീടു മാനസാന്തരപ്പെട്ടു. ഇൻഡോർ രൂപതയിലെ ഉദയ്നഗർ സേക്രട്ട് ഹാർട്ട് പള്ളിയിലാണു സിസ്റ്റർ റാണി മരിയയുടെ കബറിടം.
ഇൻഡോറിൽ നടക്കുന്ന പ്രഖ്യാപനച്ചടങ്ങിൽ കേരളത്തിൽനിന്നുള്ള മെത്രാന്മാരും വൈദികരും എഫ്സിസി സന്യാസിനികളും കുടുംബാംഗങ്ങളും മറ്റു പ്രതിനിധികളും പങ്കെടുക്കും.
സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തുന്നതിനോടനുബന്ധിച്ചു കേരളസഭയുടെ കൃതജ്ഞതാബലിയും ആഘോഷവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തിൽ നവംബറിൽ കൊച്ചിയിൽ നടക്കും.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.