സമുദായനന്മയ്ക്ക് അണിചേരാൻ ആഹ്വാനം
Friday, April 28, 2017 2:37 PM IST
കോട്ടയം: സമുദായ വളർച്ചയ്ക്കും അവകാശ സംരക്ഷണത്തിനും ഇന്നലെകളിൽ ധീരമായ നിലപാടുകളും പ്രക്ഷോഭങ്ങളും നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ പ്രയാണത്തിലെ നാഴികകല്ലുകളിലൊന്നായി ഇന്നലെ കോട്ടയത്ത് നടന്ന ശതാബ്ദി ഉദ്ഘാടന സമ്മേളനം.

സ്വാതന്ത്ര്യസമരത്തിന്‍റെ പ്രക്ഷോഭ വീഥികളിലും വിമോചനസമരകാഹളത്തിലും കർഷക അവകാശ സമരങ്ങളിലും കുടിയിറക്കിനെതിരെ നടന്ന പോരാട്ടങ്ങളിലും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സമരങ്ങളിലും കത്തോലിക്കാ കോണ്‍ഗ്രസ് ഏറ്റെടുത്ത ധീരമായ നിലപാടുകളെ സമ്മേളനം അനുസ്മരിച്ചു.

വരുംകാല പ്രതിസന്ധികളിലും സമുദായത്തെ ഐക്യത്തിന്‍റെ പാതയിൽ അണിനിരത്തി സമുദായത്തിന്‍റെ ഐക്യം കാക്കാൻ ഇന്നലെ ചേർന്ന മഹാസമ്മേളനം ഉദ്ബോധിപ്പിച്ചു.
സമുദായമൈത്രി കാത്തുസൂക്ഷിക്കുന്നതിനൊപ്പം മതസൗഹാർദത കാത്തുസൂക്ഷിക്കാനും എല്ലാ സമുദായങ്ങളുടെയും നൻമയിൽ പങ്കുചേരാനും സഭാ പിതാക്കൻമാർ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു.

അന്ധമായ പരിസ്ഥിതി വാദത്തിന്‍റെ പേരിൽ കാലങ്ങൾക്കു മുൻപേ കുടിയേറി തലമുറകളെ പോറ്റിവളർത്തുന്ന കർഷക സമൂഹത്തെ കുടിയിറക്കാനുള്ള നീക്കങ്ങൾക്കെതിരെ ഒരുമയിൽ നിലകൊള്ളാൻ നേതാക്കൾ ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസം ആതുരാലയങ്ങൾ എന്നിവ പടുത്തുയർത്തി കേരള സമൂഹത്തിനു വിദ്യയും ആരോഗ്യസുരക്ഷയും പകർന്നതിൽ കത്തോലിക്കാ സഭയും സമർപ്പിതരും ചെയ്ത സേവനങ്ങൾ ആർക്കും വിസ്മരിക്കാവുന്നതല്ല. ഈ ബോധ്യങ്ങളെ കാറ്റിൽപറത്തി സഭയുടെ ശുശ്രൂഷാ സ്ഥാപനങ്ങളുടെ അസ്ഥിത്വം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളെ ചെറുക്കാനും ഒരുമയുടെ പ്രസ്ഥാനമായി സംഘടനയെ വളർത്തിയെടുക്കാനുമുള്ള ആഹ്വാനവേദിയായി ഇന്നലത്തെ സമ്മേളനം.


സമൂഹത്തിനു വെളിച്ചം പകരുന്ന പ്രവർത്തനങ്ങൾ പകർന്നു നൽകുന്നതിൽ കത്തോലിക്കാ കോണ്‍ഗ്രസ് എന്നും മാതൃകയായിരുന്നു. വിദ്യാഭ്യാസ രംഗത്തും കർഷകരുടെ സംരക്ഷണത്തിനും സഭ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
നമ്മുടെ സഹോദരന്‍റെ കാവൽക്കാരനായിരിക്കുവാനുള്ള ഉത്തരവാദിത്വവും സമുദായ സംഘടന എന്ന നിലയിൽ കത്തോലിക്കാ കോണ്‍ഗ്രസിനുണ്ട്.

രൂപകൊണ്ട കാലഘട്ടം മുതൽ പൊതുസമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നതാണ് സംഘടന. കഷ്ടതകൾ അനുഭവിക്കുന്ന സമൂഹത്തിൽ ഇനിയും ദൃഢനിശ്ചയത്തോടെ ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കണം. ജലത്തിൽ ലയിച്ച ഉപ്പ് പോലെയാകണം നമ്മുടെ പ്രവർത്തന ശൈലി.

ചേരുന്ന സാഹചര്യങ്ങളിൽ നമ്മുടെ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും രൂചി പകരുവാൻ സാധിക്കണം. നമ്മുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകണമെങ്കിൽ നന്മയെ പങ്കുവയ്ക്കാൻ നാം തയാറാകണമെന്നും ഇന്നലെ ചേർന്ന സമ്മേളനത്തിലൂടെ കത്തോലിക്കാ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.