വിഷുബംപര്‍ ആറ്റിങ്ങലില്‍; ഭാഗ്യവാനെ കണ്ടെത്തിയില്ല
വിഷുബംപര്‍ ആറ്റിങ്ങലില്‍;  ഭാഗ്യവാനെ കണ്ടെത്തിയില്ല
Wednesday, May 24, 2017 11:42 AM IST
ആറ്റിങ്ങല്‍: സംസ്ഥാനലോട്ടറിയുടെ വിഷു ബംപറും ആറ്റിങ്ങലില്‍. ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല. എസ്.ബി.215845 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു നറുക്കെടുപ്പ്. ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയുടെ ചിറയിന്‍കീഴ് വലിയകടയിലുളള കേന്ദ്രത്തില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇവിടെനിന്നും ടിക്കറ്റെടുത്ത് ചില്ലറകച്ചവടം നടത്തുന്ന ചിറയിന്‍കീഴ് ആനത്തലവട്ടം പട്ടത്താനംവീട്ടില്‍ ശശികുമാറാണ് (72) സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ആറ്റിങ്ങല്‍ അമര്‍ആശുപത്രി റോഡിലാണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്.


സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതിന് ഏജന്‍സി കമ്മീഷനായി 40 ലക്ഷം രൂപലഭിക്കും. ഇതില്‍ നികുതികഴിഞ്ഞ് ലഭിക്കുന്ന തുക ടിക്കറ്റ് വിറ്റ ശശികുമാറിനു നല്കുമെന്ന് ഭഗവതിലോട്ടറി ഏജന്‍സി ഉടമ തങ്കരാജ് പറഞ്ഞു. ഈവര്‍ഷം ആറ്റിങ്ങലിന് ലഭിക്കുന്ന രണ്ടാം ബംപര്‍സമ്മാനമാണിത്. ന്യൂഇയര്‍ബംപര്‍ സമ്മാനമായ നാലു കോടിയും ഭഗവതി ലോട്ടറിഏജന്‍സി വഴി വിറ്റ ടിക്കറ്റിനായിരുന്നു. ചെമ്പകമംഗലം സ്വദേശിക്കായിരുന്നു ഈ സമ്മാനം കിട്ടിയത്. ഒരുവര്‍ഷം മുമ്പുളള ഓണം ബംപറിന്‍റെ ഏഴ് കോടിയും ഈ ഏജന്‍സിവഴി വിറ്റ ടിക്കറ്റിനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.