പെട്രോൾ പന്പ് ഉടമയുടെ കൊലപാതകം: പ്രതികൾ കുറ്റക്കാർ, ശിക്ഷ നാലിന്
Wednesday, May 24, 2017 12:03 PM IST
ചെങ്ങന്നൂർ: പെട്രോൾ പന്പുടമയെ ബൈക്കിലെത്തി കന്പിവടികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളും കുറ്റക്കാരാണെന്നു മാവേലിക്കര സെഷൻസ് കോടതി കണ്ടെത്തി.

ഒന്നാംപ്രതി ആലാ പെണ്ണുക്കര വടക്കുംമുറിയിൽ പൂമലച്ചാൽ മഠത്തിലേത്ത് വീട്ടിൽ ബോഞ്ചോ എന്ന് വിളിക്കുന്ന അനു(26), രണ്ടാംപ്രതി ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാൽ കണ്ണുകുഴിച്ചിറ വീട്ടിൽ രാജീവ് (26), മൂന്നാംപ്രതി ചെറിയനാട് തുരുത്തിമേൽ പ്ലാവിള വടക്കേതിൽ മനോജ് ഭവനത്തിൽ മനോജ് (ഐസക്-25) എന്നിവർ കൊലപാതക കേസിൽ കുറ്റക്കാരാണെന്നു കണ്ട മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി ജി. അനിൽകുമാർ വിധി ശിക്ഷാ വിധി ജൂണ്‍ നാലിലേക്കു മാറ്റി. ചെങ്ങന്നൂർ മുളക്കുഴ രേണു ഓട്ടോ ഫ്യുവൽസ് ഉടമ ശങ്കരമംഗലം വീട്ടിൽ എം.പി. മുരളീധരൻനായർ(55)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവർ. 2016 ഫെബ്രുവരി 18നു രാത്രി മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനു സമീപമാണു കേസിന് ആസ്പദമായ സംഭവം.

മുളക്കുഴയിലുള്ള പന്പിൽ പെട്രോൾ അടിക്കാനായി മനോജും അനുവും എത്തുകയും പെട്രോളടിക്കാൻ താമസിച്ചതിനെ ചൊല്ലി ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാവുകയും ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ബഹളം കേട്ടുവന്ന മുരളീധരൻ നായർ പ്രശ്നത്തിൽ ഇടപെട്ടതോടെ ഭീഷണി മുഴക്കിയാണു പ്രതികൾ ഇവിടെനിന്നു പോയത്. കുറച്ചു സമയം കഴിഞ്ഞു കേസിലെ മറ്റൊരു പ്രതിയായ രാജീവ് പന്പിലെ കാര്യങ്ങൾ മനസിലാക്കാൻ എത്തി. പന്പുടമ ആരാണന്നു തിരിച്ചറിഞ്ഞു പന്പിനു സമീപംനിന്ന മനോജിനും അനുവിനും വിവരം നൽകി.

രാത്രി 7.30 ഓടെ മുരളീധരൻനായർ ബന്ധുവായ ശശികുമാറിനോടൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകുന്പോൾ ബൈക്കിൽ പിന്തുടർന്നുവന്ന രാജീവ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു കുറുകെവച്ച് തടഞ്ഞുനിർത്തി. തൊട്ടുപിന്നാലെ മനോജും അനുവും ബൈക്കിലെത്തി അനു കൈയിൽ കരുതിയിരുന്ന കന്പിവടികൊണ്ട് മുരളീധരൻ നായരുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണു പ്രോസിക്യൂഷൻ കേസ്.

കൃത്യം നടത്തിയശേഷം എറണാകുളത്തും ബംഗളൂരുവിലുമായി ഒളിവിലായിരുന്ന പ്രതികൾ പോലീസ് പിന്തുടരുന്നതു മനസിലാക്കി തിരികെ നാട്ടിലെത്തുകയായിരുന്നു. മനോജ് മറ്റൊരു കൊലപാതക കേസിലും പ്രതിയാണ്. സിഐ ആയിരുന്ന ജി. അജയനാഥിന്‍റെയും എസ്ഐ പി. രാജേഷിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്ത്. കേസിൽ സർക്കാർ അഭിഭാഷകൻ സുനിൽ മഹേശ്വരൻപിള്ളയെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ആർ. രവീന്ദ്രനാഥ്, കെ.ടി. അനീഷ് മോൻ എന്നിവർ ഹാജരായി. ഒന്നാം പ്രതിയായ അനുവിനു ജാമ്യം നിഷേധിച്ച കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശവും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.