റവന്യൂ ഓഫീസുകളിൽ കർഷകദ്രോഹ സമീപനമെന്ന് ഇൻഫാം
Thursday, June 22, 2017 2:39 PM IST
കൊച്ചി: റവന്യൂ ഓഫീസുകൾ അഴിമതിയിലൂടെയും പീഡനങ്ങളിലൂടെയും കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന ജനദ്രോഹകേന്ദ്രങ്ങളായി മാറിയ സാഹചര്യം സർക്കാർ ഗൗരവപൂർവം കാണണമെന്നും ഇല്ലെങ്കിൽ കർഷകർ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യൻ.

ചക്കിട്ടപാറയിൽ ജോയി എന്ന കർഷകൻ ഉദ്യോഗസ്ഥ പീഡനത്താൽ വില്ലേജ് ഓഫീസിനു മുന്നിൽ ആത്മഹത്യ ചെയ്തത് നിസാരവത്കരിച്ചു കാണരുത്. കർഷകർ അനുഭവിക്കുന്ന ഉദ്യോഗസ്ഥ പീഡനത്തിന്‍റെ രക്തസാക്ഷിയാണദ്ദേഹം. ഭാര്യയേയും മൂന്നുമക്കളേയും തീരാദുഃഖത്തിലാക്കിയതിന്‍റെ ഉത്തരവാദിത്വം സർക്കാരിനാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിത സമീപനം മൂലം ഇതര ഉദ്യോഗസ്ഥരും അപമാനിതരായി.


ചക്കിട്ടപാറയിലെ ആത്മഹത്യക്ക് ഉത്തരവാദികളായവരുടെയും മേലുദ്യോഗസ്ഥരുടെയും പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.