ബാണാസുര അണക്കെട്ടിൽ നാലുപേരെ കാണാതായി
ബാണാസുര അണക്കെട്ടിൽ നാലുപേരെ കാണാതായി
Monday, July 17, 2017 2:33 PM IST
പടിഞ്ഞാറത്തറ(വയനാട്): ബാണാസുര അണക്കെട്ടിൽ മീൻ പിടിക്കാൻ പോയ നാലുപേരെ വട്ടത്തോണി മറിഞ്ഞ് കാണാതായി. കോഴിക്കോട് ജില്ലയിലെ തുഷാരഗിരി നെല്ലിപ്പൊയിൽ കാട്ടിലത്ത് വീട്ടിൽ ചന്ദ്രന്‍റെ മകൻ സച്ചിൻ(20), ചെമ്പുകടവ് വട്ടച്ചോട് ജോണിന്‍റെ മകൻ ബിനു(42), നെല്ലിപ്പൊയിൽ മണിത്തൊടി വീട്ടിൽ മാത്യുവിന്‍റെ മകൻ മെൽബിൻ(34), വയനാട് തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിൽസൺ (50)എന്നിവരെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് സംഭവം.

മീൻപിടിക്കുന്നതിനിടെ, ഏഴംഗസംഘം കയറിയ തോണി മറിയുകയായിരുന്നു. തുഷാരഗിരി ചിറ്റിലപ്പള്ളി ജോബി(35), നൂറാംതോട് കൊടപ്പല്ലിങ്കൽ ജോബിൻ(22), ചെമ്പുകടവ് പുലിക്കുടിയിൽ ലിബിൻ(19) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഞായറാഴ്ചയാണ് കോഴിക്കോട്ടു നിന്ന് ആറംഗസംഘം വയനാട്ടിലെത്തിയത്. കാണാതായ തരിയോട് സ്വദേശി വിൽസന്‍റെ ബന്ധുവും സുഹൃത്തുക്കളുമാണ് മറ്റുള്ളവർ. തൊട്ടടുത്ത ഹോംസ്റ്റേയിൽ മുറിയെടുത്ത ഇവർ രാത്രി പതിനൊന്നോടെ വിൽസണോടൊപ്പം മീൻ പിടിക്കാനായി പോവുകയായിരുന്നു. രണ്ട് വട്ടത്തോണികൾ കൂട്ടിക്കെട്ടി തയാറാക്കി, ഡാം റിസർവോയറിലെ തരിയോട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. രാത്രിയിലേക്കായി ഭക്ഷണ സാധനങ്ങളും കരുതിയിരുന്നു.

പെട്ടെന്നു പെയ്ത മഴയും അതിശക്തമായ കാറ്റും കാരണം തീരത്തടുപ്പിക്കാൻ കഴിയാത്തവിധം നിയന്ത്രണം വിട്ട തോണി ഓളത്തിൽ ആടിയുലഞ്ഞ് വട്ടംകറങ്ങി മറിയുകയായിരുന്നു. തോണി മറിഞ്ഞതോടെ തോണി നിയന്ത്രിച്ചിരുന്ന വിൽസണ്‍ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങുകയും മൂന്നു പേർ നീന്തി വിവിധ തുരുത്തുകളിലെത്തുകയും ചെയ്തു. ഇവിടെ നിന്ന് ഇവർ പ്രദേശവാസിയെ ഫോണ്‍ വിളിച്ച് അപകടവിവരം അറിയിക്കുകയും ഉച്ചത്തിൽ ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ കോളനിയിൽ നിന്നുള്ള യുവാവായ ജിഷ്ണുവാണ് തുരുത്തുകളിലകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്.

പടിഞ്ഞാറത്തറ എസ്ഐ പി.എ. അബൂബക്കറിന്‍റെ നേതൃത്വത്തിൽ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും രാത്രിയിൽ തന്നെ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ല. പുലർച്ചെ ഫയർ ആൻഡ് റെസ്ക്യു, തുർക്കി ജീവൻരക്ഷാസമിതി, ബത്തേരി ഗുഡ് വേ ഡൈവിംഗ് സർവീസ് തുടങ്ങിയ സംഘങ്ങൾ തെരച്ചിൽ നടത്തിയെങ്കിലും രാത്രിയായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. പതിനഞ്ച് മീറ്ററോളം ആഴമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. അതോടൊപ്പം വെള്ളത്തിനടിയിലെ കനത്ത തണുപ്പും മുറിച്ച് മാറ്റപ്പെടാത്ത വൻമരങ്ങളുടെ അവശിഷ്ടങ്ങളും മുങ്ങൽ വിദഗ്ധർക്ക് തടസമായി.

ജില്ലാ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം രാത്രിയോടെ ജില്ലയിലെത്തുന്ന നാവികസേനാ വിഭാഗത്തിലെ മുങ്ങൽ വിദഗ്ധർ ഇന്നു രാവിലെ പ്രദേശത്ത് തെരച്ചിൽ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.