കോഴി കിലോയ്ക്ക് 115 രൂപയെന്നു വ്യാപാരികൾ,വില കൂട്ടിയിട്ടില്ലെന്നു മന്ത്രിയുടെ ഓഫീസ്
കോഴി കിലോയ്ക്ക് 115 രൂപയെന്നു വ്യാപാരികൾ,വില കൂട്ടിയിട്ടില്ലെന്നു മന്ത്രിയുടെ ഓഫീസ്
Monday, July 17, 2017 2:34 PM IST
തിരുവനന്തപുരം: ചിക്കൻ വിലയെക്കുറിച്ച് വീണ്ടും തർക്കം. ഇറച്ചിക്കോഴിക്ക് ധനമന്ത്രി ഡോ. തോമസ് ഐസക് നിശ്ചയിച്ച വില വ്യാപാരികൾ ഇന്നലെ തിരുത്തി. കോഴി കിലോയ്ക്ക് 115 രൂപയും കോഴിയിറച്ചിക്ക് 170 രൂപയും വില നിശ്ചയിച്ചതായി വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. ഇതിനു പിന്നാലെ, കോഴിവില വർധിപ്പിച്ചിട്ടില്ലെന്ന് ധന മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യാപാരികളുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിലവർധിപ്പിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.ധന മന്ത്രിയുമായി വിലയുടെ കാര്യത്തിൽ ധാരണയിലെത്തിയതായി വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോഴിയിറച്ചി സ്ഥിരമായി ഒരു വിലയ്ക്ക് വിൽക്കാനാകില്ല. കോഴിയിറച്ചി വിലയുടെ പേരിൽ കോഴിക്കടകൾ ആക്രമിക്കുന്ന സമരങ്ങളിൽനിന്നു രാഷ്‌ട്രീയ പാർട്ടികൾ പിൻവാങ്ങണമെന്നും ഏകോപനസമിതി ആവശ്യപ്പെട്ടിരുന്നു.


കോഴിക്ക് 87 രൂപയും വെട്ടിനുറുക്കിയ കോഴിയിറച്ചിക്ക് 158 രൂപയുമാക്കിയാണ് ധനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വില നിശ്ചയിച്ചത്. എന്നാൽ, സ്ഥിരമായ വിലയല്ലെന്നും വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റം വരുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.മന്ത്രി 87 രൂപയായി വില നിശ്ചയിച്ച അടുത്ത ദിവസം തന്നെ ഭൂരിഭാഗം കച്ചവടക്കാരും അതു തള്ളിയിരുന്നു. 120 മുതൽ 135 വരെ രൂപയ്ക്കാണ് ഇപ്പോഴും വില്പന നടക്കുന്നത്. അപൂർവം ചില കടകളിൽ മാത്രമാണ് 87 രൂപയ്ക്ക് വിൽക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.