‌പോലീസ് സഹായം നൽകാത്ത സംഭവം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്
‌പോലീസ് സഹായം നൽകാത്ത സംഭവം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്
Saturday, August 12, 2017 2:17 PM IST
കോട്ടയം: രാത്രിയിൽ കാറിൽ യാത്ര ചെയ്തിരുന്ന കുടുംബം ഹെൽപ്പ് ലൈൻ നന്പരായ 100ൽ വിളിച്ചു പോലീസ് സഹായം ആവശ്യപ്പെട്ടിട്ടു ലഭിക്കാത്ത സംഭവത്തിൽ അന്വേഷണം നടത്തുമെന്നു കോട്ടയം ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ അറിയിച്ചു.

പാലാ ഡിവൈഎസ്പിയോട് ഇതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസിന്‍റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയുണ്ടാവും. രാത്രിയിൽ സഹായം ആവശ്യപ്പെട്ടു ഫോണ്‍ വിളിച്ചപ്പോൾ ഫോണെടുത്ത പോലീസുകാർ തങ്ങളുടെ സ്റ്റേഷൻ പരിധിൽ അല്ലെന്നു പറഞ്ഞ് ഒഴിഞ്ഞെന്ന പരാതിയാ
ണ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച രാത്രിയിൽ ഈരാറ്റുപേട്ടയ്ക്കു സമീപം പൂവത്തോട്ടിലാണു സംഭവം.

ചിങ്ങവനം സ്വദേശികളും വിദേശ മലയാളികളുമായ ഡെയ്സിൽ ചാക്കോയും ഭാര്യ ആനി ഡെയ്സിലും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബമായിരുന്നു കാറിൽ യാത്ര ചെയ്തിരുന്നത്. ഇവർ റാന്നിയിൽനിന്നു രാമമംഗലത്തേക്കു പോവുകയായിരുന്നു.

കാർ പൂവത്തോട്ടിൽ എത്തിയപ്പോൾ ഡെയ്സിലിനു ശാരീരിക ബുദ്ധിമുട്ടു അനുഭവപ്പെടുകയും തുടർന്നു ബോധരഹിതനാവുകയും ചെയ്തു. ഇതോടെ ആനി 100 എന്ന ഹെൽപ്പ് ലൈൻ നന്പരിൽ ബന്ധപ്പെട്ടു പോലീസിനോടു സഹായം ആവശ്യപ്പെട്ടപ്പോൾ തങ്ങളുടെ ഏരിയ അല്ലെന്ന മറുപടിയാണ് പോലീസിൽ നിന്നു ലഭിച്ചത്. സഹായം ആവശ്യപ്പെട്ടവർ ആ സമയം തിടനാട് സ്റ്റേഷൻ പരിധിയിലായിരുന്നു. 100ൽ വിളിച്ചപ്പോൾ കിട്ടിയത് ഈരാറ്റുപേട്ട സ്റ്റേഷനിലാണ്. അവർ തിടനാട് പോലീസിനെ വിവരം അറിയിച്ചോ ? വിവരം അറിഞ്ഞിട്ടും തിടനാട് പോലീസ് എന്തുകൊണ്ടാണ് സഹായം നല്കാതിരുന്നത് തുടങ്ങിയ വിവരങ്ങളാണ് ഡിവൈഎസ്പി അന്വേഷിക്കുന്നത്.

അതേസമയം, രാത്രി 11.30നു സ്റ്റേഷനിൽ സഹായം ആവശ്യപ്പെട്ടു ഫോണ്‍ വന്നുവെന്നും തിടനാട് സ്റ്റേഷന്‍റെ പരിധിയിലാണു സംഭവമെന്നു പറഞ്ഞപ്പോൾ വിളിച്ചവർതന്നെ അവിടെ അറിയിച്ചോളാമെന്നും പറഞ്ഞെന്നാണു ഈരാറ്റുപേട്ട പോലീസിന്‍റെ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.