നീറിനീറി സ്വാശ്രയ മെഡിക്കൽ പ്രവേശന പ്രശ്നം
നീറിനീറി സ്വാശ്രയ മെഡിക്കൽ പ്രവേശന പ്രശ്നം
Wednesday, August 16, 2017 1:21 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്‍റുകൾ കോടതിയിൽ പോകുന്നതിനു സർക്കാരിന് എന്തു ചെയ്യാൻ പറ്റുമെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ചോദ്യം. ഈ രക്തത്തിൽ പങ്കില്ലെന്നു പറഞ്ഞ് അങ്ങനെ പീലാത്തോസിനെ പ്പോലെ കൈകഴുകി പോകാൻ വരട്ടേയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സുപ്രീംകോടതി വിധിയോടെ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനു പതിനൊന്നു ലക്ഷം രൂപ ഫീസ് ആയ സാഹചര്യം ചൂണ്ടിക്കാട്ടി വി.ഡി. സതീശനായിരുന്നു വിഷയം അടിയന്തരപ്രമേയ രൂപത്തിൽ സഭയിൽ എത്തിച്ചത്. ഇതേ വിഷയം സഭയിൽ പല തവണ വന്നതാണ്.

പതിനൊന്നു ലക്ഷം രൂപ വരെ ഫീസ് ഈടാക്കാമെന്ന സുപ്രീംകോടതി വിധിയാണ് ഇന്നലെ അടിയന്തരപ്രമേയത്തിനു പ്രേരണയായത്. സർക്കാരിന്‍റെ മെല്ലപ്പോക്കു നയവും പിടിപ്പുകേടുമാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിക്കുന്നതിനു കാരണമായതെന്നാണ് വി.ഡി. സതീശന്‍റെ പ്രധാന ആരോപണം. കോടതിയിൽ വ്യവഹാരത്തിന് അവസരം നൽകാൻ മാത്രമാണു സർക്കാർ പ്രവേശന നടപടിക്രമങ്ങളിൽ മെല്ലെപ്പോക്കു തുടർന്നത്. 85 ശതമാനം സീറ്റിൽ അഞ്ചു ലക്ഷം രൂപയ്ക്കു പ്രവേശനം നടത്തുന്നതിനുള്ള തീരുമാനം ഹൈക്കോടതി അംഗീകരിച്ചതാണ്. അതിനു ശേഷം കഴിഞ്ഞ വർഷത്തെ ഫീസ് ഘടന അംഗീകരിപ്പിക്കാൻ ചില കോളജുകളുമായി സർക്കാർ ചർച്ച ആരംഭിച്ചു. ഇതുവഴി അഞ്ചു ലക്ഷത്തിനു പഠിക്കാമായിരുന്നത് 11 ലക്ഷമായി മാറി.

സ്വാശ്രയ കോളജുകളിലേക്കുള്ള അലോട്ട്മെന്‍റ് സർക്കാർ വൈകിപ്പിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായതെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാർ സീറ്റിലെ അലോട്ട്മെന്‍റിനൊപ്പം സ്വാശ്രയ കോളജുകളിലേക്കും അലോട്ട്മെന്‍റ് നടത്തിയിരുന്നെങ്കിൽ മാനേജ്മെന്‍റുകൾക്കു കോടതിയിൽ പോകാൻ അവസരം കിട്ടില്ലായിരുന്നു.

കൊച്ചുകുട്ടികൾ വെള്ളത്തിൽ കടലാസ് കൊണ്ടു ബോട്ടുണ്ടാക്കി കളിക്കുന്നതു പോലെ സർക്കാരും പ്രവേശന പരീക്ഷാ കമ്മീഷണറും ഉത്തരവിറക്കി കളിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടലോടെയാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞതെന്ന ആരോപണവും സതീശൻ ഉന്നയിച്ചു.

എന്നാൽ, സർക്കാരിനു വീഴ്ച പറ്റിയതായി സമ്മതിക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഒരുക്കമല്ലായിരുന്നു. വേണ്ട സമയത്തു വേണ്ട ഇടപെടലുകൾ നടത്തി. പിന്നെ മാനേജ്മെന്‍റുകൾ കോടതിയെ സമീപിക്കുന്നതിന് സർക്കാരിന് എന്തു ചെയ്യാൻ കഴിയുമെന്നായിരുന്നു മന്ത്രിയുടെ നിസഹായതോടെയുള്ള ചോദ്യം.

ഫീസിന്‍റെ കാര്യത്തിൽ കുട്ടികൾക്ക് എന്തെങ്കിലും ഗുണം കിട്ടുന്നെങ്കിൽ ആകട്ടേയെന്നു കരുതി മാനേജ്മെന്‍റുകളുമായി ചർച്ച നടത്തിയെന്നാണു മന്ത്രി നൽകുന്ന വിശദീകരണം. പ്രത്യേക ചർച്ച നടത്തിയാലും ഇതിൽ കൂടുതലെന്തെങ്കിലും പറയാനോ കൂടുതലായി എന്തെങ്കിലും ചെയ്യാനോ ഇല്ലാത്തതിനാൽ സഭ നിർത്തിവച്ചുള്ള ചർച്ചയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.


സഭ നിർത്തിവച്ചു ചർച്ചയില്ലെന്നു സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു. പീലാത്തോസിനെപ്പോലെ കൈകഴുകി ഉത്തരവാദിത്വം ഒഴിയാൻ നോക്കേണ്ടെന്നു രമേശ് പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലൊന്നും മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു അനിശ്ചിതത്വവുമില്ലെന്നു രമേശ് പറഞ്ഞു. കർണാടകത്തിൽ ആറേകാൽ ലക്ഷം രൂപയാണു ഫീസ്. ആൻഡമാൻ നിക്കോബാറിൽ എത്രയാണെന്നു മന്ത്രി കെ.ടി. ജലീൽ പറട്ടേയെന്നും രമേശ് പറഞ്ഞു.
മകളെ മെഡിസിനു ചേർക്കാനായി മന്ത്രി കെ.ടി. ജലീൽ ആൻഡമാൻ നിക്കോബാറിൽ പോയിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച സ്പീക്കർ സഭയിൽ പറഞ്ഞിരുന്നു. അന്നു ജലീൽ അവതരിപ്പിക്കേണ്ടിയിരുന്ന ബിൽ മറ്റൊരു മന്ത്രി അവതരിപ്പിച്ചതിന്‍റെ പേരിൽ പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചപ്പോഴായിരുന്നു സ്പീക്കർ ഇക്കാര്യം അറിയിച്ചത്.

ഏതായാലും തന്‍റെ മകൾ അഖിലേന്ത്യാ ക്വോട്ടയിലാണു പ്രവേശനം നേടിയതെന്നും അവിടെ 18,000 രൂപ മാത്രമാണു ഫീസ് എന്നും ജലീൽ വ്യക്തമാക്കി. അഞ്ചു ലക്ഷം രൂപയായിരുന്നു ഫീസ് എങ്കിൽ പോലും മകളെ താൻ സ്വാശ്രയ കോളജിൽ ചേർക്കില്ലായിരുന്നു എന്നും ജലീൽ പറഞ്ഞു. അതിനുള്ള കഴിവ് തനിക്കില്ലെന്നും മന്ത്രി പറഞ്ഞു.

എംബിബിഎസ് പ്രവേശനം കാത്തിരിക്കുന്നവരുടെ വീടുകൾ മരണവീട് പോലെയായെന്നു രമേശ് പറഞ്ഞു. വർഷം പതിനൊന്നു ലക്ഷം രൂപ ഫീസ് കൊടുക്കാൻ ആർക്കു സാധിക്കുമെന്നും രമേശ് ചോദിച്ചു. ഇതിനിടയിലും കൂടിയ ഫീസ് വാങ്ങാമായിട്ടും അഞ്ചു ലക്ഷം രൂപ മതിയെന്നു പറഞ്ഞ ക്രിസ്ത്യൻ മാനേജ്മെന്‍റിനെ അഭിനന്ദിക്കുന്നതായും രമേശ് പറഞ്ഞു.

പ്രതിപക്ഷം വാക്കൗട്ട് നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രതിഷേധിക്കുന്നു എന്നു മാത്രം പറഞ്ഞു പ്രതിപക്ഷ നേതാവ് സീറ്റിലിരുന്നതോടെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. കേരള കോണ്‍ഗ്രസ്- എമ്മും ബിജെപി അംഗം ഒ. രാജഗോപാലും സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തി.

ബഹളത്തിനിടയിലും ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ അവതരിപ്പിക്കുകയും മന്ത്രിമാർ മറുപടി പറയുകയും ചെയ്തു. റബറിന്‍റെ വിലത്തകർച്ച ഉന്നയിച്ച മോൻസ് ജോസഫ് കർഷകർക്കു കിലോയ്ക്ക് 200 രൂപ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്ന് അനുകൂല മറുപടി ലഭിച്ചില്ല. ഇവിടെയും സംസ്ഥാന സർക്കാരിന്‍റെ നിസഹായതയാണ് മന്ത്രി പ്രകടിപ്പിച്ചത്.

സ്പീക്കർ തുടർന്നും നടപടികളിലേക്കു കടക്കാൻ ശ്രമിച്ചതോടെ പ്രതിപക്ഷം കടുപ്പിച്ചു. അവരുടെ പ്രതിഷേധത്തിനിടെ സംസ്ഥാന മാരിടൈം ബോർഡ് ബിൽ അവതരിപ്പിച്ച് ചർച്ച കൂടാതെ തന്നെ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനിച്ച് സഭ പത്തേമുക്കാലോടെ സഭ പിരിഞ്ഞു.

സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.