സോളാർ: അന്വേഷണ ഉത്തരവ് ഇന്നു പുറത്തിറങ്ങും
Thursday, October 12, 2017 1:59 PM IST
തിരുവനന്തപുരം: സോളാർ ജുഡീഷൽ കമ്മീഷൻ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരേയുള്ള അന്വേഷണവുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവ് ഇന്നു പുറത്തിറങ്ങും. ഇന്നലെ രാത്രിയോടെ ഉത്തരവു പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ചില സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ ഉത്തരവ് ഇന്നു മാത്രമേ പുറത്തിറങ്ങുകയുള്ളു.

ഉത്തരവ് ഇറങ്ങിയാലുടൻ അന്വേഷണ നടപടികൾ തുടങ്ങാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും അന്വേഷണം നടത്തുക. രാഷ്‌ട്രീയ ഉന്നതരും അന്വേഷണ ഉദ്യോഗസ്ഥരും ലൈംഗിക പീഡനത്തിനിരയാക്കിയെന്ന സരിത എസ്. നായരുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനും സരിത നൽകിയ പരാതിയിൽ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും സംഘം അന്വേഷിക്കും.

നിർഭയ കേസിനുശേഷമുണ്ടായ ഭേദഗതി പ്രകാരം പീഡന പരാതികളിൽ ഇരയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇത്തരം കേസുകളിൽ അറസ്റ്റ് നിർബന്ധമാണെങ്കിലും ആരോപണത്തിന്‍റെ സത്യാവസ്ഥ അന്വേഷണ ഉദ്യോഗസ്ഥൻ ഉറപ്പാക്കിയ ശേഷം മതിയെന്ന് പിന്നീട് സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും ഉത്തരവുകളുണ്ട്. സമൂഹത്തിലെ ഉന്നതർക്കെതിരേ 376-ാംവകുപ്പ് ദുരുപയോഗം ചെയ്യപ്പെടാൻ ഇടയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം വിധികളുണ്ടായത്.

പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ ഇ.എസ്. ബിജിമോൻ, എ. ഷാനവാസ് എന്നിവർ സരിതയുടെ മൊഴി രേഖപ്പെടുത്തും. ആരോപണത്തിൽ സരിത ഉറച്ചുനിന്നാൽ തുടർനടപടികളിലേക്കു കടക്കും. പക്ഷേ, പീഡനത്തിനു തെളിവു കണ്ടെത്തൽ ദുഷ്കരമായിരിക്കും. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണമെന്ന പ്രാഥമിക നടപടി ഇക്കാര്യത്തിൽ പ്രായോഗികമല്ല. സാഹചര്യ തെളിവുകളെയും മൊബൈൽ ടവർ ലൊക്കേഷനുകളുടെയും സരിതയുടെ പക്കലുള്ള ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാവും വിശദമായ അന്വേഷണം.

കഴിഞ്ഞ നവംബറിൽ ക്രൈംബ്രാഞ്ചിനു നൽകിയ പരാതിയിൽ കോണ്‍ഗ്രസിന്‍റെ ഉന്നത നേതാവിന്‍റെ മകനെതിരേയും ലൈംഗിക പീഡന പരാതിയുണ്ട്.




അതേസമയം, മുഹമ്മദ് യാസിനെ ക്രൈംബ്രാഞ്ച് മേധാവിയായും ടി.കെ. വിനോദ് കുമാറിന് ഇന്‍റലിജൻസിന്‍റെ ചുമതലയും നൽകിയുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.