നിയമസഭയിലെ കയ്യാങ്കളി: കേസുകൾ പിൻവലിക്കരുതെന്നു പി.സി. ജോർജ്
Tuesday, January 23, 2018 10:44 PM IST
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ ശ്രമിക്കുകയും തുടർന്നു നിയമസഭയ്ക്കുള്ളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ ചാർജ് ചെയ്ത കേസുകൾ പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്ത് നല്കി.

ജനങ്ങളുടെ നികുതിപ്പണം ബോധപൂർവം നഷ്ടം വരുത്തിയ അക്രമസംഭവങ്ങൾക്കു നേതൃത്വം നല്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ രക്ഷപ്പെടാൻ അനുവദിക്കുന്നതു പരമോന്നത നിയമനിർമാണ സഭയ്ക്ക് തീരാക്കളങ്കമാണ്. നിയമസഭയ്ക്ക് നഷ്ടം വരുത്തിയവരെ പിൻവാതിലിൽ കൂടി നിയമത്തിനു മുന്നിൽനിന്നു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് സഭാനാഥൻ എന്ന നിലയിൽ സ്പീക്കർക്ക് ഭൂഷണമല്ല. ഇപ്പോൾ നടപടി ക്രമങ്ങളിൽ ഇരിക്കുന്ന കേസുകൾ പിൻവലിക്കരുതെന്നും ഈ കേസുകളുടെ തുടർനടപടികൾ വേഗത്തിലാക്കാൻ സ്പീക്കർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും പി.സി ജോർജ് നല്കിയ കത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.