കള്ളക്കടത്തിൽ കൂടുതൽ ബിഎസ്എഫുകാർക്കു പങ്കെന്നു സിബിഐ
കള്ളക്കടത്തിൽ  കൂടുതൽ  ബിഎസ്എഫുകാർക്കു  പങ്കെന്നു സിബിഐ
Wednesday, March 21, 2018 1:14 AM IST
തിരുവനന്തപുരം: അതിർത്തിയിലെ കള്ളക്കടത്തു കേസിൽ കൂടുതൽ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നു സിബിഐ. ബിഎസ്എഫിൽ ഇവർ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവരാണെന്നും രഹസ്യ സ്വഭാവം നിലനിർത്തുവാൻ വേണ്ടിയാണ് ഇവരുടെ പേരുകൾ വെളിപ്പെടുത്താത്തതെന്നും സിബിഐ അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ബിഎസ്എഫ് ഉദ്യോഗസ്ഥൻ കോഴ വാങ്ങിയ കേസിലെ രണ്ടാം പ്രതി മുഹമ്മദ് ഇമാമുൾ ഹഖി (ബിഷു ഷെയ്ക്ക്) ന്‍റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണു സിബിഐ നിലപാട് കോടതിയെ അറിയിച്ചത്. മുൻ സോളിസിറ്റർ ജനറൽ ഫാറൂഖ് എം.റസാക്ക് ആണ് ബിഷു ഷെയ്ക്കിനു വേണ്ടി ഇന്നലെ കോടതിയിൽ ഹാജരായത്. സിബിഐ പിടികൂടിയത് അന്താരാഷ്‌ട്ര കള്ളക്കടത്തുകാരനായ ബിഷു ഷെയ്ക്കിനെ അല്ലെന്നും കോൽക്കത്തയിലെ ബിസിനസുകാരനെയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.


ഇയാൾക്കു കോൽക്കത്തയിൽ രണ്ടു കമ്പനികൾ ഉണ്ടെന്നും വർഷംതോറും 90 ലക്ഷം രൂപ ഇയാൾ നികുതി അടയ്ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഇയാൾക്ക് ജാമ്യം നൽകണം എന്നും മുൻ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.