ഒടുവിൽ സൗമ്യ വെളിപ്പെടുത്തി; വധിച്ചത് വഴിവിട്ട ബന്ധത്തിന്
Thursday, April 26, 2018 1:49 AM IST
തലശേരി: പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ (8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. 

ആദ്യമൊന്നും വ്യക്തമായ ഉത്തരം നൽകാതിരുന്ന സൗമ്യ ഒടുവിൽ പോലീസിന്‍റെ തന്ത്രപരമായ ചോദ്യംചെയ്യലിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. മുറിക്കുള്ളിൽ രണ്ടു യുവാക്കളോടൊപ്പമായിരുന്ന തന്നെ മകള്‍ നേരിട്ടു കണ്ടതിനാലാണ് അവളെ കൊല്ലാന്‍ തീരുമാനിച്ചതെന്നും മാതാപിതാക്കൾ തടസമായപ്പോള്‍ അവരെയും ഇല്ലാതാക്കിയെന്നുമായിരുന്നു മൊഴി. കൊലപാതകത്തിനുള്ള എലിവിഷം വാങ്ങിനല്‍കിയ അറുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികളും നിരീക്ഷണത്തിലാണ്. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് എത്തിച്ചതെന്നും യുവതി മൊഴി നല്‍കി.

കഴിഞ്ഞ ജനുവരിയിൽ ഒരുദിവസം അര്‍ദ്ധരാത്രിയില്‍ ഞെട്ടിയുണർന്ന എട്ടുവയസുകാരി മകള്‍ ഐശ്വര്യ സൗമ്യയെ അടുത്തു തെരഞ്ഞപ്പോള്‍ കണ്ടില്ല. തുടർന്ന് കുട്ടി മുറിയിലെ ലൈറ്റിട്ടു. രണ്ടു യുവാക്കൾക്കൊപ്പം തന്നെ കണ്ടതിന്‍റെ ദേഷ്യം തീര്‍ക്കാന്‍ ഐശ്വര്യയെ സൗമ്യ മുഖത്തടിച്ചു. ഐശ്വര്യയെ ഇല്ലാതാക്കാന്‍ അന്നുതന്നെ തീരുമാനിച്ചിരുന്നതായി സൗമ്യ പോലീസിനോട് പറഞ്ഞു. തന്‍റെ ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മാതാപിതാക്കളെയും മകളെയും ആസൂത്രിതമായി കൊലപ്പെടുത്തിയ സൗമ്യ പോലീസിന്‍റെ പത്തു മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിലാണ് മനസ് തുറന്നത്. ഭര്‍ത്താവില്‍നിന്നുള്ള ക്രൂര മര്‍ദനങ്ങളും തന്നെ ഈ നിലയിൽ എത്തിച്ചതിനു കാരണമായിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.


പതിനാറുകാരന്‍ മുതല്‍ അറുപതുകാരന്‍ വരെയുള്ളവരുമായി ബന്ധമുള്ള സൗമ്യക്ക് കൊലപാതകത്തിന് ഇവരില്‍ ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ചോറിലും കറികളിലും രസത്തിലും വിഷം കലര്‍ത്തി നല്‍കിയാണ് ഓരോ കൊലപാതകവും നടത്തിയതെന്നും പ്രതി നല്‍കിയ മൊഴിയില്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ 10 ന് തലശേരി ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി സഹകരണ ആശുപത്രിയില്‍നിന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.