"ജനസേവ ശിശുഭവൻ ഏറ്റെടുത്ത രീതി പ്രതിഷേധാർഹം’
 ജനസേവ ശിശുഭവൻ ഏറ്റെടുത്ത രീതി പ്രതിഷേധാർഹം’
Tuesday, May 22, 2018 2:28 AM IST
കൊച്ചി: ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്ത രീതി പ്രതിഷേധാർഹമാണെന്നും അന്തേവാസികളായ കുട്ടികളുടെ ജീവിതസൗകര്യവും വിദ്യാഭ്യാസ സാഹചര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ തയാറാവണമെന്നും ഓൾ കേരള ഫെഡറേഷൻ ഫോർ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് (എകെഎഫ്സിഐ) ആവശ്യപ്പെട്ടു. ശിശുഭവനിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ നിയമപരമായി നടപടി എടുക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇതു ചെയ്യാതെ ഒറ്റയടിക്ക് സ്ഥാപനം ഏറ്റെടുത്ത നടപടി അംഗീകരിക്കാനാവില്ല. അന്യസംസ്ഥാനക്കാർ എന്ന ഒറ്റക്കാരണത്താൽ കുട്ടികളെ തെരുവിലേക്ക് ഇറക്കി വിടാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്നും ഫെഡറേഷന്‍റെ അടിയന്തരയോഗം കുറ്റപ്പെടുത്തി.

ശിശുഭവന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ റിസീവർ ഭരണം ഏർപ്പെടുത്തുകയും മേൽനോട്ടത്തിനായി ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രമുഖരും അടങ്ങുന്ന സമിതിയെ നിയോഗിക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള പള്ളുരുത്തിയിലെ സ്നേഹഭവന്‍റെ പരിതാപകരമായ അവസ്ഥയാണു ശിശുഭവനിലെ അന്തേവാസികളെ കാത്തിരിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇരുപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയിട്ടും ഇതുവരെ അറിയാതിരിക്കുകയും പെട്ടെന്ന് ഒരുദിവസം അപ്പാടെ ഏറ്റെടുക്കുകയും ചെയ്ത നടപടി ശരിയായില്ല. ജീവകാരുണ്യ രംഗത്ത് തട്ടിപ്പുകൾ തടയാൻ സർക്കാർ ഏകീകൃത നയം കൊണ്ടുവരണം. ഈ മേഖലയിൽ നിയമം ശക്തമായി പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് ടി.ആർ. ദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. ശിവശങ്കരപ്പിള്ള, സംസ്ഥാന ഭാരവാഹികളായ ഡോ. രാജി കമലമ്മ, സി.എസ്. സ്വാമിനാഥൻ, പോൾ ജെ. മാന്പിള്ളി, എം.സലിം, ജിബി സദാശിവൻ, വിനു വിനോദ് എന്നിവർ സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.