തൃശൂർ: പൊതുപ്രവർത്തനത്തിൽ അഞ്ചരപതിറ്റാണ്ടു പിന്നിട്ട മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി. വിശ്വനാഥനു സംസ്കാരിക നഗരിയുടെ ആദരം. തൃശൂർ ജവഹർലാൽ കണ്വൻഷൻ സെന്ററിൽ ചേർന്ന സമ്മേളനത്തിൽ സതീർഥ്യരും രാഷ്ട്രീയ സഹയാത്രികരുമടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
കോണ്‍ഗ്രസ് മുൻപ്രവർത്തക സമിതിയംഗം വയലാർ രവി എംപി ആദരസമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷനായി. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി കെപിക്കു പുരസ്കാരം സമർപ്പിച്ചു. മാർ അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ മംഗളപത്രം സമർപ്പിച്ചു. കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, നിയമസഭാ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, ബെന്നി ബഹനാൻ, മന്ത്രി വി.എസ്. സുനിൽകുമാർ, സി.പി. ജോണ്‍, വി. ബാലറാം, എം.പി. ജാക്സണ്, ടി.എൻ. പ്രതാപൻ, പത്മജ വേണുഗോപാൽ, പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻകുട്ടി, എം.കെ. പോൾസണ്‍, ടി.വി. ചന്ദ്രമോഹൻ, എം.കെ. അബ്ദുൾസലാം, എൻ.കെ. ബെന്നി, എം.പി. വിൻസെന്റ്, മുൻ ജഡ്ജി സി.എസ്. രാജൻ, പ്രഫ. വി. സുകുമാരൻ, സിപിഎം നേതാവ് പ്രഫ. എം. മുരളീധരൻ, കെ. ചന്ദ്രൻ, പി.എസ്. ജോണി, എൻ.കെ. സുധീർ, ടി.യു. രാധാകൃഷ്ണ്, വി.ടി. ബൽറാം എംഎൽഎ, അഡ്വ. തോമസ് ഉണ്ണിയാടൻ, സാവിത്രി ലക്ഷ്മണൻ, എം.കെ. കണ്ണൻ, കെ. പ്രഭാത്, വി.എം. രാധാകൃഷ്ണൻ, എൻ. ശ്രീകുമാർ, ജോസ് വള്ളൂർ, പ്രഫ. എം. മാധവൻകുട്ടി, പി.എ. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.