വരാപ്പുഴ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവറെ റിമാൻഡ് ചെയ്തു
വരാപ്പുഴ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവറെ റിമാൻഡ് ചെയ്തു
Monday, June 25, 2018 1:31 AM IST
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്‍റെ ബന്ധുക്കളിൽ നിന്നു കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ പോലീസ് ഡ്രൈവറെ റിമാൻഡ് ചെയ്തു. പറവൂർ സിഐ ആയിരുന്ന ക്രിസ്പിൻ സാമിന്‍റെ ഡ്രൈവർ പ്രദീപ്കുമാറിനെയാണ് ജൂലൈ ഏഴു വരെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.

വീടാക്രമണ കേസിൽ പിടികൂടിയ ശ്രീജിത്തിനെ വിട്ടുകിട്ടുന്നതിനു ബന്ധുക്കളിൽനിന്നു പണം വാങ്ങിയെന്ന പരാതിയിലാണ് ഇയാളെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ കേസിൽനിന്ന് ഒഴിവാക്കാമെന്നു പറഞ്ഞാണു ശ്രീജിത്തിന്‍റെ ബന്ധു വഴി പണം വാങ്ങിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 25,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 15,000 രൂപ മുൻകൂറായി വാങ്ങി. മുൻ സിഐ ക്രിസ്പിൻ സാമിന്‍റെ പേരിൽ കഴിഞ്ഞ എപ്രിൽ ഏഴിനായിരുന്നു പണം വാങ്ങിയത്. എന്നാൽ കസ്റ്റഡിയിലിരിക്കെ മർദനമേറ്റതിനെത്തുടർന്ന് ശ്രീജിത്ത് ഒന്പതിന് മരിച്ചു. തുടർന്ന് രണ്ടാഴ്ചയ്ക്ക് ശേഷം അതേ ബന്ധുവിന്‍റെ കൈവശം 15,000 രൂപ തിരികെ നൽകിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ശ്രീജിത്തിന്‍റെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പ്രദീപിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.