രാജീവ് ചന്ദ്രശേഖറുമായി ഒരു ബന്ധവുമില്ല: ഇ.പി. ജയരാജൻ
രാജീവ് ചന്ദ്രശേഖറുമായി  ഒരു ബന്ധവുമില്ല: ഇ.പി. ജയരാജൻ
Monday, March 18, 2024 2:49 AM IST
കണ്ണൂര്‍: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

രാജീവ്‌ ചന്ദ്രശേഖറിനെ അടുത്തുകണ്ടിട്ടില്ല. ഫോണിലും സംസാരിച്ചിട്ടില്ല. തനിക്ക് അദ്ദേഹവുമായി ബിസിനസ് ഉണ്ടെങ്കിൽ അതു മുഴുവൻ സതീശന് കൊടുക്കാൻ തയാറാണ്. മുദ്രപ്പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യയ്ക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നു പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണു മത്സരമെന്നും കണ്ണൂരിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ജയരാജന്‍ വ്യക്തമാക്കി.

കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ മത്സരത്തിനിറക്കുന്നത് ഇമേജ് കൂട്ടാന്‍ വേണ്ടിയാണ്. തോൽക്കാന്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുമോ‍? അവര്‍ എല്ലാ വഴിയും നോക്കും. കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കള്‍ പലരും ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപിയെ താഴേക്കു കൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.


പദ്മജ വേണുഗോപാലിനെ സിപിഎമ്മിലേക്ക് ക്ഷണിച്ചുവെന്ന ആരോപണവും ഇ.പി. ജയരാജന്‍ തള്ളി. പദ്മജയെ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചിരുന്നെങ്കില്‍ അവര്‍ ഇങ്ങോട്ടല്ലേ വരേണ്ടത്. പദ്മജ പോയതു ബിജെപിയിലേക്കല്ലേയെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ല. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെയും അറിയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

24 ന്യൂസിനെതിരേ സൈബർ, ക്രിമിനൽ കേസുകൾ നൽകും. വിദേശത്ത് കോടികളുടെ ബിസിനസ് ഉണ്ടെന്നു വാർത്ത നൽകി. ഇതു പണം കൊടുത്ത് വാർത്ത നൽകിയതാണ്. ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്. അതിൽ നടപടി വരാൻ പോകുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരേയും അവർ ഗൂഢാലോചന നടത്തിയെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.