സാമൂതിരിനാട്ടിൽ പടയൊരുക്കം
സാമൂതിരിനാട്ടിൽ പടയൊരുക്കം
Monday, March 18, 2024 2:49 AM IST
എം. ജയതിലകന്‍
രണ്ട് സിറ്റിംഗ് എംപിമാര്‍ നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമെന്ന സവിശേഷതയാണ് ഇത്തവണ കോഴിക്കോടിനുള്ളത്. മൂന്നുതവണ തുടര്‍ച്ചയായി ഈ മണ്ഡലത്തില്‍നിന്നു ലോക്സഭയിലെത്തിയ കോണ്‍ഗ്രസിലെ എം.കെ. രാഘവനും സിപിഎമ്മിന്‍റെ രാജ്യസഭാംഗമായ എളമരം കരീമും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതാണ് കോഴിക്കോടിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയതോടെ മുതിര്‍ന്ന നേതാക്കളുടെ പോര്‍ക്കളമായി കോഴിക്കോട് മാറിക്കഴിഞ്ഞു.

നാലാമൂഴത്തില്‍ എം.കെ. രാഘവനെ തളയ്ക്കാനാണ് കേന്ദ്ര കമ്മിറ്റി അംഗമായ കരീമിനെ സിപിഎം ഇറക്കിയിട്ടുള്ളത്. 1980ല്‍ ഇ.കെ. ഇമ്പിച്ചിബാവ കോഴിക്കോട്ടുനിന്നു വിജയിച്ചശേഷം ചെങ്കൊടി ചിഹ്നത്തില്‍ മത്സരിച്ച് ഒരു സിപിഎം നേതാവും ഇവിടെനിന്നു ജയിച്ചുകയറിയിട്ടില്ല.

ജനമനസറിഞ്ഞ നേതാക്കൾ

2009ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോഴിക്കോട്ട് മാറ്റുരച്ച എം.കെ. രാഘവന്‍ ഇപ്പോഴത്തെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ 838 വോട്ടിനു തോല്‍പ്പിച്ചാണ് ലോക്സഭയിലെത്തിയത്. പിന്നീടു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ച എ. വിജയരാഘവനെയും മുന്‍ എംഎല്‍എ എ. പ്രദീപ്കുമാറിനെയും മലര്‍ത്തിയടിച്ച് രാഘവന്‍ അജയ്യനായി. പ്രതിസന്ധി ഘട്ടങ്ങളില്‍ വിളിപ്പുറത്ത് സഹായഹസ്തവുമായി പാഞ്ഞെത്തുന്ന രാഘവനെ ജനങ്ങള്‍ രാഘവേട്ടനെന്നു വിളിച്ചു. ജനങ്ങളുമായി ഇഴപിരിയാത്ത ബന്ധം അദ്ദേഹം പതിനഞ്ചുവര്‍ഷംകൊണ്ടു വളര്‍ത്തിയെടുത്തു. ഈ ജനകീയതയാണ് ഇത്തവണയും എം.കെ. രാഘവന്‍റെ തുറുപ്പുചീട്ട്.

സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ വന്നതുകൊണ്ട് പ്രചാരണത്തില്‍ എളമരം കരീം ഏറെ മുന്നേറിക്കഴിഞ്ഞു. മുന്‍മന്ത്രിയെന്ന നിലയിലും തൊഴിലാളി നേതാവെന്ന നിലയിലും അദ്ദേഹം വോട്ടര്‍മാര്‍ക്കു സുപരിചിതനാണ്. സ്ഥാനാര്‍ഥിപ്രഖ്യാപനം വൈകിയെങ്കിലും രാഘവന്‍ മണ്ഡലത്തില്‍ സജീവമായി.

മണ്ഡലത്തിന്‍റെ സ്വഭാവം


ഏഴു നിയമസഭാമണ്ഡലങ്ങളില്‍ ആറും ഇടതുപക്ഷത്തിന്‍റെ കുത്തക മണ്ഡലങ്ങളാണ്. കൊടുവള്ളിയില്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. മുസ്‌ലിം ലീഗിലെ ഡോ. എം.കെ മുനീർ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ളവരാണ്. ഈയിടെ മന്ത്രിസ്ഥാനം ഒഴിഞ്ഞ അഹമ്മദ് ദേവര്‍കോവിലും ഈ മണ്ഡലത്തില്‍നിന്നുള്ള ആളാണ്. ഇടതുപക്ഷത്തിന് ഇത്രയേറെ അടിത്തറയുണ്ടായിട്ടും ലോക്സഭയിലേക്ക് ജയിക്കാന്‍ കഴിയാത്തതാണ് ഇടതുപക്ഷത്തെ ഇരുത്തി ചിന്തിപ്പിക്കുന്നത്. യുഡിഎഫിന്‍റെ കരുത്തല്ല, ഹൃദയങ്ങള്‍ കോര്‍ത്തിണക്കുന്ന രാഘവന്‍റെ മാസ്മരികതയാണ് വിജയത്തിന്‍റെ കാതല്‍ എന്നു കരുതുന്നവരാണ് ഏറെ.

പൗരത്വ നിയമവും വിജ്ഞാപനവും

തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമവും വിജ്ഞാപനവും ചര്‍ച്ചയാക്കാനാണു മൂന്നു മുന്നണികളുടെയും നീക്കം. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ ഇതിനെതിരേ സംസ്ഥാനത്ത് ആദ്യമായി പ്രതിഷധ സമ്മേളനം സംഘടിപ്പിച്ചത് സിപിഎമ്മായിരുന്നു. കോഴിക്കോട്ട് ആയിരങ്ങള്‍ അണിനിരന്ന പരിപാടിയില്‍ അഭിപ്രായവ്യത്യാസം മറന്ന് എല്ലാ മുസ്‌ലിം സംഘടനകളെയും ഒന്നിച്ചിരുത്താന്‍ സിപിഎമ്മിനു കഴിഞ്ഞിരുന്നു.

ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള കോഴിക്കോട്ടുനിന്ന് അവരുടെ വോട്ടുകള്‍ കരീമിലൂടെ സിപിഎം ലക്ഷ്യമിടുന്നുണ്ട്. എല്ലാ മുസ്‌ലിം സംഘടനകളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കരീം. എം.കെ. രാഘവനെ ഇതുവരെ പാര്‍ലമെന്‍റില്‍ എത്തിച്ചതില്‍ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തവണയും അവരൊന്നും കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് രാഘവൻ. പൗരത്വ വിഷയത്തില്‍ സമരത്തിന്‍റെ മുന്‍പന്തിയില്‍ രാഘവനുണ്ട്. കോഴിക്കോട്ടുനിന്ന് നാലാം തവണയും ജയിച്ചാല്‍ കൂടുതല്‍ തവണ ഇവിടെനിന്നു ജയിക്കുന്ന ആളെന്ന റിക്കാര്‍ഡ് രാഘവനായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.