ഇലക്‌ടറൽ ബോണ്ട് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള: എം.എം. ഹസൻ
ഇലക്‌ടറൽ ബോണ്ട് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള: എം.എം. ഹസൻ
Monday, March 18, 2024 2:49 AM IST
തിരുവനന്തപുരം: അഴിമതി തൊട്ടുതീണ്ടിയിട്ടില്ലെന്നു കള്ളപ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലക്‌ടറൽ ബോണ്ടിന്‍റെ ഭാഗികമായ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ തന്നെ അടിമുടി അഴിമതിയിൽ ആറാടി നിൽക്കുകയാണെന്ന് കെപിസിസി ആക്‌ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ഇലക്‌ടറൽ ബോണ്ട്. മോദി സർക്കാർ സമീപകാലത്ത് അനുവദിച്ച മിക്ക പദ്ധതികളിലും ഇലക്‌ടറൽ ബോണ്ടിനെ മറയാക്കി വൻ അഴിമതിയാണ് നടത്തിയത്.

ബോണ്ടിൽ പണം ഇറക്കിയവർക്ക് കൂറ്റൻ ആനുകൂല്യങ്ങളും പദ്ധതികളുമാണ് മോദി സർക്കാർ നൽകിയത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭ എംപി സി.എം. രമേശിന്‍റെ ആർപിപിഎൽ കന്പനി അഞ്ചു കോടിയുടെ ഇലക്‌ടറൽ ബോണ്ട് വാങ്ങിയപ്പോൾ 1098 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതി ഹിമാചൽ പ്രദേശിൽ ലഭിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോൾ 40 കോടിയുടെ ഇലക്‌ടറൽ ബോണ്ടും വാങ്ങി.


ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും നിരവധി കന്പനികളെക്കൊണ്ട് ഇലക്‌ടറൽ ബോണ്ട് വാങ്ങിപ്പിച്ചു. 30 കന്പനികളെങ്കിലും 900 കോടി രൂപയുടെ ബോണ്ട് വാങ്ങിയെന്നും ഹസൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.