യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്
യുവതിയെ തലയ്ക്കടിച്ചു  കൊലപ്പെടുത്തിയ  ഭർത്താവിന്  ജീവപര്യന്തം തടവ്
Tuesday, March 19, 2024 1:54 AM IST
പറവൂർ: ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. തുരുത്തിക്കര നാലുകണ്ടത്തിൽ ലേഖയെ(32) കാസ്റ്റ് അയേൺ അടുപ്പുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കൊടകര കാവുംതറ കളപുരയ്ക്കൽ ശിവദാസനെ (46)യാണു പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി വി. ജ്യോതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം. ഇല്ലെങ്കിൽ ആറു മാസത്തെ അധിക തടവ് അനുഭവിക്കണം.

2017 നവംബർ 16ന് കുറുപ്പുംപടി തുരുത്തിക്കരയിലെ ഭാര്യാവീട്ടിലായിരുന്നു സംഭവം. രണ്ടു മക്കൾക്കും ഭാര്യാമാതാവിനും ഒപ്പം താമസിച്ചിരുന്ന പ്രതി ഭാര്യയുമായി നിരന്തരം വഴക്കിടുമായിരുന്നു. വീടിന്‍റെ ഇറയത്ത് ഇരുന്നിരുന്ന ലേഖയുടെ തലയ്ക്ക് കാസ്റ്റ് അയേൺ അടുപ്പുകൊണ്ട് ശിവദാസൻ അടിക്കുകയായിരുന്നു. ലേഖ തത്ക്ഷണം മരിച്ചു.


സംഭവത്തിനുശേഷം ഭാര്യ അപകടത്തിൽപ്പെട്ടുവെന്ന് അയൽവാസികളെ തെറ്റിദ്ധരിപ്പിച്ച പ്രതി ഇളയ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. പ്രതിയെ പിന്നീട് കുറുപ്പംപടി പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു.

കോവിഡ് കാലത്ത് ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് തട്ടിപ്പുകേസുകളിൽ കൂടി പിന്നീട് പ്രതിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.