വന്യജീവി ആക്രമണം; ഇന്‍ഷ്വറന്‍സ് വേണമെന്നാവശ‍്യപ്പെട്ട് സിഎംപി ഹൈക്കോടതിയില്‍
വന്യജീവി ആക്രമണം; ഇന്‍ഷ്വറന്‍സ് വേണമെന്നാവശ‍്യപ്പെട്ട്  സിഎംപി ഹൈക്കോടതിയില്‍
Tuesday, March 19, 2024 1:54 AM IST
കോഴിക്കോട്: വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുവേണ്ടി സിഎംപി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.

അടിയന്തരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്യജീവി ആ്രകമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരമായി ഒരുകോടി രൂപയും പരിക്കേറ്റവര്‍ക്ക് 50 ലക്ഷം രൂപയും നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പനമരം നടവയല്‍ നെയക്കുപ്പ കുഴിഷാലില്‍ രാജു സെബാസ്റ്റ്യന്‍ (51), സുല്‍ത്താന്‍ ബത്തേരി തോരമംഗലം ടി.ഡി. സജില്‍ (33), പുല്‍പ്പള്ളി പാക്കം വിജയന്‍ (48), സിഎംപി സംസ്ഥാന സെക്രട്ടറി സി.എന്‍. വിജയകൃഷ്ണന്‍ (64) എന്നിവരാണ് പരാതിക്കാര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ജില്ലാ കളക്‌ടര്‍, നൂല്‍പുഴ ഗ്രാമപഞ്ചായത്ത് എന്നിവരാണ് എതിര്‍കക്ഷികള്‍.

വന്യമൃഗ ആക്രമണത്തിന് ഇരയായവരാണ് ഒന്നും രണ്ടും പരാതിക്കാര്‍. മൂന്നാത്തെ പരാതിക്കാരന്‍റെ മകന്‍ ശരത്തിന് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് നാലു വര്‍ഷമായി കിടപ്പിലാണ് രാജു സെബാസ്റ്റ്യന്‍. നടവയലില്‍ ഫോറസ്റ്റ് വാച്ചറായിരുന്ന രാജുവിന് കാട്ടാനകളെ തുരത്തുന്നതിനിടയിലാണ് ഗുരുതരമായി പരിക്കേറ്റത്.


ആക്രമണത്തില്‍ സുഷുമ്‌നാ നാഡി തകര്‍ന്നിരുന്നു. നട്ടെല്ല് ഒടിഞ്ഞു. ബത്തേരിയില്‍ ടാക്‌സ് പ്രാക്ടീഷണര്‍ ഓഫീസില്‍ ക്ലര്‍ക്കായിരുന്നു സജില്‍. കഴിഞ്ഞവര്‍ഷം നവംബര്‍ 20ന് രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്. നാലു മാസമയി കിടപ്പാണ്.

വന്യജീവി ആക്രമണം നേരിടുന്ന കുടുംബങ്ങള്‍ക്ക് സിഎംപിയുടെ നേതൃത്വത്തില്‍ സഹായം കൈമാറിയതായി സി.എന്‍. വിജയകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സജിലിന് ഒരു ലക്ഷം രൂപ കൈമാറി.

പാക്കം സ്വദേശി ശരത്തിനും രാജു സെബാസ്റ്റ്യനും 10,000 രൂപ വീതം നല്‍കി. രാജു സെബാസ്റ്റ്യന്‍റെ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ക്ക് എംവിആര്‍ കാന്‍സര്‍ സെന്‍ററില്‍ ജോലി വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു.

മാസംതോറും ചികിത്സാ ചെലവിലേക്ക് 5,000 രൂപ വീതം നല്‍കാമെന്ന് എംവിആര്‍ കാന്‍സര്‍ സെന്‍റര്‍ വൈസ് ചെയര്‍മാന്‍ എം.കെ. അബ്ദുള്ളക്കോയ അറിയിച്ചിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനു സുപ്രീംകോടതി വരെയുള്ള നിയമ പോരാട്ടം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.