പെരുമാറ്റച്ചട്ടത്തിന്‍റെ പേരില്‍ മാലിന്യനീക്കം സ്തംഭിക്കരുതെന്ന് ഹൈക്കോടതി
പെരുമാറ്റച്ചട്ടത്തിന്‍റെ പേരില്‍ മാലിന്യനീക്കം സ്തംഭിക്കരുതെന്ന് ഹൈക്കോടതി
Tuesday, March 19, 2024 1:54 AM IST
കൊച്ചി: സംസ്ഥാനത്തെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട കരാര്‍നടപടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ പേരില്‍ സ്തംഭിക്കരുതെന്ന് ഹൈക്കോടതി.

തെരഞ്ഞെടുപ്പിന്‍റെ പേരില്‍ ഇതു തടസപ്പെട്ടാല്‍ കോടതിക്ക് ഉത്തരവിടേണ്ടി വരുമെന്നും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ബ്രഹ്മപുരം പ്ലാന്‍റിലെ അഗ്‌നിബാധയും മാലിന്യനീക്കവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണു കോടതിനിര്‍ദേശം.

പെരുമാറ്റച്ചട്ടം നിലവില്‍വന്നതായും അടിയന്തര ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ നടപ്പാക്കാനാകുമെന്നും തദ്ദേശഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് മാലിന്യനീക്കത്തിന് തടസമാകരുതെന്ന പരാമര്‍ശം കോടതി നടത്തിയത്. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് നിരോധിത ഫ്ലക്‌സും പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഉപയോഗിക്കുന്നില്ലെന്ന് തദ്ദേശ വകുപ്പ് ഉറപ്പാക്കണം.


ബ്രഹ്മപുരം പ്ലാന്‍റിലെ മാലിന്യസംസ്‌കരണ നടപടികള്‍ നിലവില്‍ പ്രശംസനീയമായ രീതിയിലാണുള്ളത്. അതേസമയം, തീപിടിത്തമുണ്ടാകുമ്പോള്‍ ഫയര്‍എൻജിനുകള്‍ക്ക് സുഗമമായി നീങ്ങാന്‍ ബ്രഹ്മപുരത്ത് നിലവില്‍ അസൗകര്യമുണ്ട്. ഇതിന് ഉടന്‍തന്നെ താത്കാലിക പാതകളെങ്കിലും സജ്ജമാക്കണം.

പമ്പ് ഹൗസിനു സമീപം മറ്റു വാഹനങ്ങള്‍ അടുപ്പിക്കാനും സൗകര്യമൊരുക്കണം. മാലിന്യങ്ങള്‍ ഞെരുക്കിയൊതുക്കുന്ന 13 റഫ്യൂസ് കോംപാക്ടറുകളും തകരാറിലാണെന്ന് കഴിഞ്ഞദിവസം പ്ലാന്‍റ് സന്ദര്‍ശിച്ച ബെഞ്ചിലെ രണ്ട് ജഡ്ജിമാരും ചൂണ്ടിക്കാട്ടി.

ബ്രഹ്മപുരത്ത് തള്ളിയിരിക്കുന്ന 686 ടണ്‍ കെട്ടിടമാലിന്യങ്ങള്‍ എന്തു ചെയ്യാനാകുമെന്ന് ആലോചിക്കണമെന്നും കോടതി പറഞ്ഞു. റെയില്‍വേ പരിസരത്തെ മാലിന്യം സംബന്ധിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരെ കേസില്‍ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. ബീച്ചുകളില്‍ പ്ലാസ്റ്റിക് വ്യാപിക്കുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.