മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ അന്തരിച്ചു
മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ അന്തരിച്ചു
Wednesday, March 27, 2024 1:53 AM IST
തിരുവനന്തപുരം: കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ബി.സി. ജോജോ (66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.

പേട്ട എസ്.എൻ. നഗറിലെ വസതിയായ ഉത്രാടത്തിൽ നിന്നു ഭൗതിക ശരീരം ഇന്നു രാവിലെ 10ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു കുടുംബ വീടായ കൊല്ലം മയ്യനാട് സുമതി ഭവനിലേക്ക് കൊണ്ടുപോവും. സംസ്കാരം ഇന്നു വൈകുന്നേരം നാലിന്.

1958ൽ കൊല്ലം മയ്യനാട്ടായിരുന്നു ജനനം. ഡി. ബാലചന്ദ്രൻ, പി. ലീലാവതി എന്നിവരാണു മാതാപിതാക്കൾ. മയ്യനാട് ഹൈസ്കൂൾ, കൊല്ലം ശ്രീനാരായണ കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

മെയിൻ സ്ട്രീം, കാരവൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷം 1985-ലാണു കേരളകൗമുദിയിൽ ചേർന്നത്. 2003 മുതൽ 2012 വരെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടർന്ന് വിൻസോഫ്റ്റ് ഡിജിറ്റൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യാ പോസ്റ്റ് ലൈവിന്‍റെ സിഇഒയുമായിരുന്നു.


ഭാര്യ: ഡോ. ടി.കെ. സുഷമ (വർക്കല എസ്എൻ കോളജ് ഹിന്ദി വിഭാഗം മുൻ മേധാവി). മക്കൾ: ജെ.എസ്. ദീപു ( സീനിയർ അസോസിയറ്റ്, വാഡിയ ഗാന്ധി അഡ്വക്കേറ്റ്സ് ആന്‍റ് സോളിസിറ്റേഴ്സ്, മുംബൈ), ഡോ. ജെ.എസ്. സുമി (അസിസ്റ്റന്‍റ് പ്രഫസർ, ഗോകുലം മെഡിക്കൽ കോളജ്, വെഞ്ഞാറമൂട്) മരുമക്കൾ: ഡോ. സുരി രാജൻ പാലയ്ക്കൽ ( നെയ്യാർ മെഡിസിറ്റി ), അനീഷാകുമാർ (പ്രിൻസിപ്പൽ അസോസിയറ്റ്, ഡിഎസ്കെ അഡ്വക്കേറ്റ്സ് ആന്‍റ് സോളിസിറ്റേഴ്സ്, മുംബൈ)

മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കെ. കരുണാകരന്‍റെ രാജിയിലേക്കു നയിച്ച പാമോയിൽ അഴിമതി സംബന്ധിച്ച റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ബി.സി. ജോജോ ആയിരുന്നു. ജോജോയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.