എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി പട്ടാപ്പകല്‍ കവര്‍ന്നു
എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി പട്ടാപ്പകല്‍ കവര്‍ന്നു
Thursday, March 28, 2024 2:20 AM IST
ഉപ്പള (കാസര്‍ഗോഡ്): എടിഎം കൗണ്ടറിലേക്ക് പണവുമായി വന്ന വാഹനത്തിന്‍റെ ഡോര്‍ ഗ്ലാസ് തകര്‍ത്ത് 50 ലക്ഷം രൂപ കവര്‍ന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ ഉപ്പള ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തുള്ള ആക്‌സിസ് ബാങ്ക് എടിഎം കൗണ്ടറിനു സമീപമാണു നാടിനെ ഞെട്ടിച്ച കൊള്ള അരങ്ങേറിയത്. എടിഎം മെഷീനില്‍ നിറയ്ക്കാനായി ഒരു കോടി രൂപയാണു വാനില്‍ കൊണ്ടുവന്നത്. 50 ലക്ഷം വീതമുള്ള രണ്ടു ബോക്‌സുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.

വണ്ടി ലോക്ക് ചെയ്തശേഷം ഒരു ബോക്‌സുമായി വാന്‍ ഡ്രൈവര്‍ എടിഎം കൗണ്ടറിലേക്കു പോയ തക്കത്തിനാണ് വാനിന്‍റെ ചില്ല് തകര്‍ത്ത് കവര്‍ച്ച നടന്നത്. പാന്‍റ്സും ഷര്‍ട്ടും ധരിച്ച ഒരാൾ ഈ സമയം ഇതുവഴി ധൃതിയില്‍ നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരാള്‍ മാത്രമാണെന്നാണു സൂചന ലഭിച്ചിട്ടുള്ളതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി പി. ബിജോയ് പറഞ്ഞു.


സെക്യുവര്‍ വാലി എന്ന കമ്പനിയുടെതാണു പണവുമായി വന്ന വാന്‍. സാധാരണ സ്വകാര്യ ഏജന്‍സികളുടെതന്നെ സായുധ ജീവനക്കാരാണ് പണം എത്തിക്കുമ്പോള്‍ സുരക്ഷയൊരുക്കാറുള്ളത്. എന്നാല്‍ ഇവിടെ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണു സൂചന. ഡ്രൈവറെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക പോലീസ് സംഘം കവര്‍ച്ചക്കാരനെ കണ്ടെത്താന്‍ ഉപ്പളയിലും പരിസരപ്രദേശങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കി.

ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ സമീപത്തുണ്ടായിരുന്ന പല സിസിടിവി കാമറകളും പ്രവര്‍ത്തിക്കുന്നില്ല. എങ്കിലും വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.