ഗവർണർ ബില്ലുകൾ പിടിച്ചുവച്ചതു സംശയാസ്പദം: മന്ത്രി കെ. രാജൻ
ഗവർണർ ബില്ലുകൾ പിടിച്ചുവച്ചതു  സംശയാസ്പദം: മന്ത്രി കെ. രാജൻ
Tuesday, April 30, 2024 12:13 AM IST
തൃശൂർ: നിയമസഭ പാസാക്കിയ ബില്ലുകൾ ഏഴുമാസം ഗവർണർ പിടിച്ചുവച്ചതു സംശയാസ്പദമെന്നു റവന്യൂ മന്ത്രി കെ. രാജൻ. 2023 സെപ്റ്റംബറിലാണു ബില്ലുകൾ പാസാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്‍റെ പിറ്റേന്നുതന്നെ ഭൂപതിവുബില്ലുകൾ ഉള്‍പ്പെടെയുള്ളവയിൽ ഒപ്പിട്ടു.

ഈ ബില്ലുകൾ തെരഞ്ഞെടുപ്പുകാലത്തു പാസാക്കുന്നതു സർക്കാരിനു ഗുണകരമാകുമെന്നതിനാൽ രാഷ്‌‌ട്രീയ ഇടപെടലുകളുടെ ഭാഗമായി ഗവർണർ മാറ്റിവയ്ക്കുകയായിരുന്നു. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്നും മന്ത്രി പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് ഒപ്പിടാതിരിക്കാം, അല്ലെങ്കിൽ രാഷ്‌ട്രപതിക്കു വിടാം, അതുമല്ലെങ്കിൽ നിയമസഭയ്ക്കു തിരിച്ചയയ്ക്കാം. ഇതു മൂന്നും ചെയ്യാതെ ഇത്രകാലം ബില്ലുകൾ പാസാക്കാതെ പിടിച്ചുവച്ചതു ദുരൂഹമാണ്. തെരഞ്ഞെടുപ്പിനുശേഷം 27നു ബില്ലുകൾ ഒപ്പിടുന്പോഴും പ്രതിപക്ഷം പറയുന്നത് അന്തർധാരയുണ്ടെന്നാണ്. അങ്ങനെയുണ്ടെങ്കിൽ 26നുമുന്പ് ഒപ്പിടണ്ടേയെന്നും മന്ത്രി ചോദിച്ചു.

നെൽവയൽ-തണ്ണീർത്തട നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഗവർണർ സംശയം ഉന്നയിച്ചിട്ടില്ല. പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും സുഗമവുമാക്കുന്നതിനു കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായി കൂടിയാലോചിച്ച് ഭൂപതിവു ചട്ടം രൂപീകരിക്കും. സാധാരണക്കാർക്ക് അധികഭാരമുണ്ടാകാതെ ശ്രദ്ധിക്കും.

ആറു മാസത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും തീർപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനം നടത്തും. ഇപ്പോഴും ഈ ബില്ലുകൾക്കൊപ്പം നിയമസഭ പാസാക്കിയ കേരള ബിൽഡിംഗ് ടാക്സുമായി ബന്ധപ്പെട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. ഭരണഘടനാചുമതല വിനിയോഗിക്കാൻ ഗവർണർ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

“ഡീൽ പ്രചാരണത്തിൽ തരിപോലും സത്യമില്ല”

പരാജയഭീതിയിൽ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ കോണ്‍ഗ്രസ് നടത്തിയ പ്രചാരണം മോശമായെന്നു റവന്യൂ മന്ത്രി കെ. രാജൻ. തോൽക്കുമെന്നുറപ്പായപ്പോൾ പലതും മാറ്റിമാറ്റിപ്പറഞ്ഞു. അതു പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നടപടിയും അപലപനീയമാണ്. മാധ്യമങ്ങളും മര്യാദ പാലിക്കണം. ഡീൽ എന്ന പ്രചാരണത്തിൽ തരിപോലും സത്യമില്ല. ഇടതുപക്ഷം ഒറ്റക്കെട്ടായി നടത്തിയ പ്രചാരണത്തിൽ വിജയമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.