അവക്കാഡോ ഉപഭോഗത്തില്‍ 100% വളര്‍ച്ച
അവക്കാഡോ ഉപഭോഗത്തില്‍ 100% വളര്‍ച്ച
Tuesday, April 30, 2024 12:13 AM IST
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട പഴവര്‍ഗങ്ങളില്‍ ഒന്നായി അവക്കാഡോ മാറുന്നുണ്ടെന്നും ഇന്ത്യന്‍ വിപണിയിലെ ഈ പഴവര്‍ഗത്തിന്‍റെ ഉപഭോഗം 100 ശതമാനമാണെന്നും ലോകത്തിലെ മുന്‍നിര സംയോജിത അവക്കാഡോ ഫാമിംഗ് ആന്‍ഡ് ട്രേഡിംഗ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് അധികൃതര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള കമ്പനി കൊച്ചി ആസ്ഥാനമായുള്ള ഈഡന്‍ ഫ്രൂട്ട്‌സ് ഇന്‍റര്‍നാഷണലുമായി സഹകരിച്ച് കേരളത്തില്‍ വ്യാപാരം ആരംഭിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ലോകവിപണിയില്‍ 15 മുതല്‍ 20 ശതമാനം വരെയാണ് അവക്കാഡോ ഉപഭോഗ വളര്‍ച്ച. എന്നാല്‍ ഇന്ത്യയില്‍ ഇത് 100 ശതമാനമാണ്. ഈ വര്‍ഷവും അവക്കാഡോ വില്പനയില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ജനറല്‍ മാനേജര്‍ ടി.ജെ. അജയ് പറഞ്ഞു. ഇന്ത്യയിലേക്കുള്ള അവക്കാഡോ ഇറക്കുമതിയുടെ 50 ശതമാനവും വെസ്റ്റ്ഫാലിയയില്‍ നിന്നാണ്.

യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ മലയാളി സമൂഹത്തിന്‍റെ സാന്നിധ്യം കൊണ്ട് അവക്കാഡോ കേരളീയര്‍ക്ക് പരിചിതമായ പഴമാണെന്ന് ഈഡന്‍ ഫ്രൂട്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ സി.എച്ച്. കമറുദ്ദീന്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ ഐസ്‌ക്രീം, ജ്യൂസുകള്‍ മുതല്‍ ചാറ്റുകള്‍, പാനിപൂരി വരെയുള്ള ഭക്ഷണങ്ങളുടെ ശ്രേണിയില്‍ ഈ പഴം ഇതിനകംതന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യയിലെ വേള്‍ഡ് അവക്കാഡോ ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് സുമിത് സരണും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.