വരാൻ പോകുന്നത് പെരുമഴക്കാലം, വേനൽമഴ കരുത്താർജിക്കും
വരാൻ പോകുന്നത് പെരുമഴക്കാലം, വേനൽമഴ കരുത്താർജിക്കും
Wednesday, May 8, 2024 1:58 AM IST
ഡി. ദിലീപ്

തിരുവനന്തപുരം: ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് വേനൽമഴ കരുത്താർജിക്കും. ഇന്നു മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വേനൽമഴ ശക്തിപ്രാപിക്കുന്നതോടെ മഴക്കുറവിലും കൊടുംചൂടിലും വലയുന്ന കേരളത്തിന് ഇതു വലിയ ആശ്വാസമാകുമെങ്കിലും ആശ്വാസത്തിനൊപ്പം ആശങ്കയുടെ കാർമേഘങ്ങളും ഇരുണ്ടു മൂടുകയാണ്.

ചെറിയ കാലയളവിൽ വലിയ തോതിൽ മഴ പെയ്യുന്ന കാലാവസ്ഥാ പ്രതിഭാസം 2018 മുതൽ ഏറക്കുറെ കേരളത്തിൽ തുടർക്കഥയാകുന്നതായി കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിലാണു കേരളത്തിന്‍റെ നെഞ്ചിടിപ്പേറുന്നത്.

വേനൽ മഴക്കാലം അവസാനിക്കാൻ മൂന്നാഴ്ച ബാക്കിനിൽക്കേ ഇന്നലെ വരെ 66 ശതമാനം മഴക്കുറവാണു സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. നാലു ദിവസത്തിനുള്ളിൽ വേനൽ മഴ കരുത്താർജിക്കുന്നതോടെ മഴക്കുറവ് പരിഹരിക്കപ്പെടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ.

അങ്ങനെയെങ്കിൽ കഴിഞ്ഞ രണ്ടു മാസത്തിൽ കേരളത്തിൽ പെയ്ത മഴയുടെ ആകെ അളവിനേക്കാൾ കൂടുതലായിരിക്കും ഇനിയുള്ള മൂന്നാഴ്ചകളിൽ ലഭിക്കാൻ പോകുന്നതെന്നാണു കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്.

ആഗോളതലത്തിൽ കാലാവസ്ഥയെ ബാധിക്കുന്ന എൽനിനോ പ്രതിഭാസം ദുർബലമായിത്തുടങ്ങിയതായുള്ള കാലാവസ്ഥാ നിരീക്ഷണ ഏജൻസികളുടെ സ്ഥിരീകരണം ഈ നിഗമനത്തിനു പിൻബലമേകുന്നു.

ഈ വർഷം കാലവർഷം ജൂണ്‍ ഒന്നിനു മുൻപേ കേരളത്തിൽ പെയ്തു തുടങ്ങാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. കനത്ത മഴയ്ക്കു കാരണമാകുന്ന ലാ നിന പ്രതിഭാസം വർഷത്തിന്‍റെ പകുതിയോടെ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതെല്ലാം കേരളത്തിൽ വരാനിരിക്കുന്ന വലിയ മഴക്കാലത്തിന്‍റെ സൂചനയാണെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.

ഇന്നലെ കാസർഗോഡ് ജില്ലയിലെ പടന്നക്കാടാണ് കേരളത്തിൽ കനത്ത മഴ പെയ്തത്. ഒൻപത് സെന്‍റിമീറ്റർ മഴയാണ് ഇവിടെ പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാസർഗോഡ് ജില്ലയിലെതന്നെ വെള്ളരിക്കുണ്ടിൽ നാല് സെന്‍റിമീറ്ററും പിലിക്കോട് മൂന്നു സെന്‍റിമീറ്ററും മഴ പെയ്തു.

ഇതോടൊപ്പം സംസ്ഥാനത്ത് പകൽച്ചൂട് കുറഞ്ഞു തുടങ്ങിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വേനൽക്കാലത്ത് പകൽതാപനില 42 ഡിഗ്രിക്കു മുകളിലെത്തിയ പാലക്കാട് ജില്ലയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷസിനു താഴെയെത്തി. പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 39.4 ഡിഗ്രി സെൽഷസാണ്.

പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലും ഒറ്റപ്പാലത്തും ഇന്നലെ രണ്ട് സെന്‍റിമീറ്ററിനു മുകളിൽ മഴ പെയ്തതായും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ചയും കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്‍റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.