പുതിയ സിബിഐ ഡയറക്ടര്‍: പരാതികളുടെ പ്രളയം
Monday, November 19, 2012 11:32 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ കണ്െടത്താനുള്ള യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ പരാതി. തന്നെ ഒഴിവാക്കിയെന്നാരോപിച്ച് ഡല്‍ഹി പോലീസ് കമ്മിഷണര്‍ നീരജ് കുമാറാണ് പരാതിയുമായി സെന്റര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതേത്തുടര്‍ന്നു രണ്ടാമതു ലിസ്റ് തയാറാക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനു നിര്‍ദേശം നല്‍കി.

സിവിസി നല്‍കിയ ആദ്യ ലിസ്റില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ രഞ്ജിത് കുമാര്‍ സിന്‍ഹ, എന്‍ഐഎ മേധാവി എസ്.സി. സിന്‍ഹ, ഉത്തര്‍പ്രദേശ് കേഡറിലെ 1976 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ അതുല്‍ കുമാര്‍ എന്നിവരാണു പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. എന്നാല്‍ സിബിഐ ഡയറക്ടറാകാന്‍ വേണ്ട യോഗ്യതകള്‍ തനിക്കുണ്െടന്നും തന്നെ പട്ടികയില്‍ നിന്നൊഴിവാക്കിയതു ശരിയായ നടപടിയിലൂടെ അല്ലെന്നും ആരോപിച്ചാണ് ഡല്‍ഹി പോലീസ് കമ്മിഷണര്‍ നീരജ് കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണലിനെ സമീപിച്ചത്.


ഐപിഎസുകാര്‍ക്കിടയിലുണ്ടായ പുതിയ തര്‍ക്കത്തോടെ സിബിഐ ഡയറക്ടര്‍ നിയമന പ്രക്രിയ തടസപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ടാമത് പട്ടിക നല്‍കാന്‍ സര്‍ക്കാര്‍ സിവിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ ഡയറക്ടര്‍ എ.പി. സിംഗ് ഈ മാസം 30-നു സ്ഥാനമൊഴിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.