യുപിഎ സര്‍ക്കാരിനെതിരേ ആരോപണവുമായി ജസ്റീസ് കട്ജു
Tuesday, July 22, 2014 12:30 AM IST
സ്വന്തംലേഖകന്‍

ന്യൂഡല്‍ഹി: അഴിമതിയാരോ പണങ്ങളില്‍ ഉള്‍പ്പെട്ടിട്ടും മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയുടെ കാലാവധി നീട്ടിക്കൊടുത്തു സ്ഥിരപ്പെടുത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റീസുമാരായിരുന്ന മൂന്നു പേര്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയായിരുന്നുവെന്നു മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൌണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. ഘടക കക്ഷിയായ ഡിഎംകെയുടെ ഭീഷണിക്കു വഴങ്ങി യുപിഎ സര്‍ക്കാരാണു ജഡ്ജി നിയമനത്തില്‍ സുപ്രീം കോടതി കൊളീജിയത്തിനു മേല്‍ സമ്മര്‍ദം പ്രയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.