മുഖ്യമന്ത്രിയാകാന്‍ മുന്‍നിരയില്‍ അഭിമന്യു
മുഖ്യമന്ത്രിയാകാന്‍ മുന്‍നിരയില്‍ അഭിമന്യു
Monday, October 20, 2014 11:53 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നവരില്‍ പ്രധാനികള്‍ ക്യാപ്റ്റന്‍ അഭിമന്യു സിംഗ്, രാംബിലാസ് ശര്‍മ എന്നിവരാണ്. പാര്‍ട്ടി ദേശീയ വക്താവ് കൂടിയായ ക്യാപ്റ്റന്‍ അഭിമന്യു സിംഗ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ജാട്ട് നേതാവാണ്.

ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ കഴിയാതിരുന്ന അഭിമന്യു സിംഗ് ഇത്തവണ നര്‍ണൌദില്‍ നിന്നാണു ജയിച്ചത്. ആദ്യ തവണ എംഎല്‍എ ആകുന്ന വ്യക്തി എന്ന പോരായ്മ അഭിമന്യു സിംഗിനു മറികടക്കാനായില്ലെങ്കില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാം ബിലാസ് ശര്‍മയ്ക്കാകും അവസരം ഒരുങ്ങുന്നത്. മഹേന്ദ്രഗഢില്‍ നിന്ന് അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ട രാം ബിലാസ് ശര്‍മ പഴയ ബന്‍സിലാല്‍ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയുമായിരുന്നു. കേന്ദ്രമന്ത്രി സുഷുമ സ്വരാജിന്റെ അടുത്ത അനുയായി കൂടിയാണ് ഇദ്ദേഹം.

ആര്‍എസ്എസ് പിന്തുണയ്ക്കുന്ന മനോഹര്‍ ലാല്‍ ഘട്ടറും മുഖ്യമന്ത്രി സ്ഥാനത്തേക്കു സാധ്യതയുള്ള ഒരാളാണ്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ മനോഹര്‍ ലാല്‍ ഘട്ടര്‍ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഒരു തവണ പോലും മത്സരിച്ചിട്ടില്ലാത്ത കര്‍ണാലില്‍നിന്ന് വിജയിച്ചു.


കേന്ദ്രമന്ത്രിമാരായ റാവു ഇന്ദര്‍ജിത്ത് സിംഗ്, കിഷന്‍ പാല്‍, ജാട്ട് നേതാവ് ബീരേന്ദര്‍ സിംഗ് എന്നിവരെയും ബിജെപി മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ റാവു ഇന്ദര്‍ജിത്ത് സിങ്ങും ബീരേന്ദര്‍ സിങ്ങും കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് സമീപകാലത്താണ് ബിജെപിയിലെത്തിയത്.

ഹരിയാനയില്‍ ഏറെക്കാലവും മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ളത് ജാട്ട് സമുദായക്കാരാണ്. 27 ജാട്ടുകള്‍ക്കാണ് ഇത്തവണ ബിജെപി സീറ്റ് നല്‍കിയത്.

വിജയിച്ച പ്രമുഖര്‍:

ഓം പ്രകാശ് ധന്‍കര്‍ (ബിജെപി) ബദ്ലി
മനോഹര്‍ ലാല്‍ ഖട്ടര്‍ (ബിജെപി) കര്‍ണാല്‍
ക്യാപ്റ്റന്‍ അഭിമന്യു (ബിജെപി) നൌനൌണ്ട്
കുല്‍ദീപ് ഭിഷ്ണോയ് (എച്ച്ജെസി) ആദംപ്പൂര്‍
ഭൂപീന്ദര്‍ സിംഗ് ഹൂഡ (കോണ്‍ഗ്രസ്) ഗര്‍ഹി സാംപ്ള
അഭയ് സിംഗ് ചൌത്താല (ഐഎന്‍എല്‍ഡി)

പരാജയപ്പെട്ട പ്രമുഖര്‍:

ദുഷ്യന്ത് ചൌത്താല (ഐഎന്‍എല്‍ഡി) ഉച്ചനാകലന്‍
ഡോ. വന്ദന ശര്‍മ (ബിജെപി) സഫിദോണ്‍
സാവിത്രി ജിന്‍ഡാല്‍ (കോണ്‍ഗ്രസ്) ഹിസാര്‍
വിനോദ് ശര്‍മ (കോണ്‍ഗ്രസ്) അംബാല സിറ്റി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.