സിബിഐ ഡയറക്ടര്‍ നിയമനം: കേന്ദ്രം ഇരുട്ടില്‍ തപ്പുന്നു
Monday, November 24, 2014 12:23 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പുതിയ ഡയറക്ടറെ നിയമിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. എന്നാല്‍, നിയമനം നടത്താനുള്ള പാനല്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. ലോക്പാല്‍ നിയമ പ്രകാരം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ലോക്സഭാ പ്രതിപക്ഷനേതാവുകൂടി പാനലിലുണ്ടായിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിനും മറ്റു പാര്‍ട്ടികള്‍ക്കും കൊടുക്കാന്‍ തയാറാകാത്തതാണു പ്രതിസന്ധിയുണ്ടാ കാന്‍ കാരണം.

ലോക്പാല്‍ നിയമപ്രകാരം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റീസ് അല്ലെങ്കില്‍ അദ്ദേഹം നിയോഗിക്കുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന ഒരു ജഡ്ജി എന്നിവരാണ് അംഗങ്ങള്‍. പ്രതിപക്ഷ നേതൃസ്ഥാനം ഇല്ലാത്തതിനാല്‍ ഇതു സംബന്ധിച്ച നിയമപ്രശ്നം പരിഹരിക്കുന്നതിനായി ലോക്പാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം എന്നത് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയുടെ നേതാവ് എന്നാക്കി മാറ്റാനാണു സര്‍ക്കാര്‍ നീക്കം.


എന്നാല്‍, ഇതു സംബന്ധിച്ച ശിപാര്‍ശകള്‍ മന്ത്രിസഭായോഗം പരിഗണിച്ചെങ്കിലും അംഗീകാരം നല്‍കിയിട്ടില്ല. ലോക്പാല്‍ നിയമത്തിലും ഡല്‍ഹി സ്പെഷല്‍ പോലീസ് നിയമത്തിലും ഭേദഗതി ബില്‍ തയാറായിട്ടുണ്െടന്നും ഇത് ഉടന്‍ മന്ത്രിസഭാ യോഗം പരിഗണിച്ച് ഇന്നു തുടങ്ങുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നുമാണു സൂചന.

നിയമന പാനല്‍ രൂപവത്കരിച്ചില്ലെങ്കിലും യോഗ്യരായവരുടെ പട്ടിക തയാറാക്കാന്‍ കേന്ദ്ര പഴ്സണേല്‍ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി പരിഗണിക്കുക. ഇങ്ങനെയുള്ള പേരുകളില്‍ ഏറ്റവും മുതിര്‍ന്നയാളുടെ ബയോഡേറ്റ കമ്മിറ്റി പരിശോധിക്കും. അഴിമതിക്കേസുകള്‍ അന്വേഷിച്ചതിലെ പ്രാഗ ല്ഭ്യവും കമ്മിറ്റി കണക്കിലെടുക്കും. ഡിസംബര്‍ രണ്ടിനാണു രഞ്ജിത് സിന്‍ഹ വിരമിക്കുന്നത്. അതിനു മുമ്പു നടപടികള്‍ പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.