ഐപിഎല്‍ വാതുവയ്പ്: മെയ്യപ്പനും രാജ്കുന്ദ്രയ്ക്കും നോട്ടീസ്
Tuesday, March 3, 2015 12:03 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ് കേസില്‍ ആരോപണവിധേയരായ ഗുരുനാഥ് മെയ്യപ്പന്‍, രാജ് കുന്ദ്ര എന്നിവര്‍ക്ക് സുപ്രീം കോടതി നിയോഗിച്ച ജുഡീഷല്‍ കമ്മീഷന്റെ നോട്ടീസ്. ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ കമ്മീഷനാണ് ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്റ്സിനും കമ്മീഷന്‍ നോട്ടീസയച്ചിട്ടുണ്ട്.
സുപ്രീംകോടതി നിയോഗിച്ച ജസ്റീസ് മുദ്ഗല്‍ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോധ കമ്മീഷന്റെ നടപടി. ബിസിസിഐയിലെ നട പടികള്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിയമപരമാക്കുന്നതിനും കളങ്കരഹിതരും സംശുദ്ധരുമായ ആളുകളാണ് ഭരണരംഗത്ത് എത്തുന്നതെന്നും ഉറപ്പാക്കുന്നതിനുമാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയില്‍ തന്നെ സമിതിയെ കോടതി നിയോഗിച്ചത്. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിമാരായ ജസ്റീസ് അശോക് ബാന്‍, ജസ്റീസ് ആര്‍.വി. രവീന്ദ്രന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.


ബിസിസിഐയിലെയും ഐപിഎലിലെയും ആരോപണവിധേയരായവര്‍ക്കും കുറ്റക്കാര്‍ക്കുമെതിരേ ജസ്റീസ് മുകുള്‍ മുദ്ഗല്‍ സമിതി നിര്‍ദേശിച്ചിരിക്കുന്ന നടപടികള്‍ പൂര്‍ണമായും നടപ്പിലാക്കണം. തെരഞ്ഞെടുപ്പു നട ത്തുന്നതു പൂര്‍ണമായും സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കണം. ഭിന്ന താത്പര്യങ്ങളുള്ളവരെ പൂര്‍ണമായി ഒഴിവാക്കണ മെന്നും ക്രിക്കറ്റിന്റെ പരിശീലകര്‍, മാനേജര്‍മാര്‍, കമന്റേറ്റര്‍മാര്‍ എന്നിവരുടെ നിയമനവും സമിതി പരിശോധിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.