പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ തരൂര്‍ ശ്രമിച്ചിട്ടില്ലെന്ന്
Saturday, March 7, 2015 12:02 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ശ്രമിച്ചിട്ടില്ലെന്നു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂ ണല്‍. ശശി തരൂരിനെതിരേ ആരോപണം ഉന്നയിച്ച് എയിംസിലെ ഡോക്ടര്‍ സുധീര്‍കുമാര്‍ ഗുപ്ത നല്‍കിയ പരാതി ട്രൈബ്യൂണല്‍ തള്ളി. എയിംസ് ഡയറക്ടര്‍ക്കെതിരേ സുധീര്‍ ഗുപ്ത ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. സുനന്ദ പുഷ്കറിന്റെ പോസ്റ്മോര്‍ട്ടത്തിനു നേതൃത്വം നല്‍കുകയും പിന്നീട് സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ന ടത്തിയ ഫോറന്‍സിക് മെഡിസിന്റെ മേധാവിയാകുകയും ചെയ്ത ഡോ. സുധീര്‍ ഗുപ്തയാണ് ശശി തരൂരിനെതിരേ ആരോപണം ഉന്നയിച്ച് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു പരാതി നല്‍കിയത്.


പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന ഡോ. രാജീവ് ഭാസിനു ശശി തരൂര്‍ ഇ-മെയില്‍ സ ന്ദേശമയച്ചെന്നും ഇതിന് എയിംസ് അധികൃതര്‍ സമ്മര്‍ദം ചെലുത്തിയെന്നുമാ യിരുന്നു ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.