സോഷ്യല്‍ മീഡിയയില്‍ മാനഭംഗ വീഡിയോ: ഒരാള്‍ കൂടി അറസ്റില്‍
Wednesday, April 1, 2015 12:24 AM IST
ന്യൂഡല്‍ഹി: കൂട്ടബലാല്‍സംഗ ദൃശ്യം പകര്‍ത്തുകയും യുട്യൂബ്, വാട്സ്ആപ് തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഒരാളെക്കൂടി സിബിഐ അറസ്റു ചെയ്തു. ഇതോടെ കേസില്‍ രണ്ടുപേര്‍ പിടിയിലായി.

ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന ചീഫ് ജസ്റീസ് എച്ച്.കെ. ദത്തുവിനു നല്കിയ പൊതുതാത്പര്യ ഹര്‍ജിയെത്തുടര്‍ന്നാണു സൂപ്രീംകോടതി സ്വമേധയാ കേസ് രജിസ്റര്‍ ചെയ്തത്. ദൃശ്യങ്ങള്‍ പെന്‍ഡ്രൈവില്‍പകര്‍ത്തി പരാതിക്കൊപ്പം നല്‍കിയിരുന്നു. അന്വേഷണച്ചുമതല സുപ്രീം കോടതി, സിബിഐക്കു വിടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും പെന്‍ഡ്രൈവ് ഉപയോഗിച്ചും ദൃശ്യം പ്രചരിപ്പിച്ചതാണ് കുറ്റം. ദേബാശിഷ് ദേവ് (30) ആണ് ഇന്നലെ അറസ്റിലായത്. നേരത്തേ ഒരാള്‍ അറസ്റിലായിരുന്നു. കൂട്ട ബലാല്‍സംഗവുമായി ബന്ധപ്പെടുത്തി പ്രതികള്‍ക്കെതിരേ ആറ് എഫ്ഐആറുകളും രജിസ്റര്‍ ചെയ്തിട്ടുണ്ട്.


ദൃശ്യങ്ങള്‍ക്കു മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പഴക്കമുണ്െടന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.