ചരിത്രപുരുഷന്മാരെ ആക്ഷേപിക്കുന്നതല്ല ആവിഷ്കാര സ്വാതന്ത്യ്രമെന്നു സുപ്രീം കോടതി
ചരിത്രപുരുഷന്മാരെ ആക്ഷേപിക്കുന്നതല്ല ആവിഷ്കാര സ്വാതന്ത്യ്രമെന്നു സുപ്രീം കോടതി
Saturday, April 18, 2015 12:23 AM IST
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരെ പോലെയുള്ള ചരിത്ര പുരുഷന്മാര്‍ക്കെതിരേ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതല്ല ആവിഷ്കാര സ്വാതന്ത്യ്രമെന്നു സുപ്രീം കോടതി.

മാന്യമായ വിമര്‍ശനങ്ങള്‍ ഒരിക്കലും കുറ്റകരമല്ല. എന്നാല്‍, രാജ്യത്തിന്റെ ചരിത്ര പുരുഷന്മാരെ മോശമായ ഭാഷയില്‍ നിന്ദിക്കുന്നതും അസഭ്യപദ പ്രയോഗം നടത്തുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റകരമാണെന്നും ജസ്റീസുമാരായ ദീപക് മിശ്ര, പി.സി. പന്ത് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

മറാത്തി കവി വസന്ത് ദത്താത്രേയ 1984ല്‍ ഗാന്ധിജിയെക്കുറിച്ച് എഴുതിയ കവിതയില്‍ അസഭ്യ വാക്കുകള്‍ പ്രയോഗിക്കുന്ന ആഖ്യാതാവായിട്ടാണു ചിത്രീകരിച്ചിരുന്നത്. ഇതിനെതിരേ ഒരു സംഘടന കേസ് കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരേ ക്രിമിനല്‍ കേസെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വസന്ത് ദത്താത്രേയയും പ്രസാധകരും സുപ്രീം കോടതിയെ സമീപിച്ചത്.


ആവിഷ്കാര സ്വാതന്ത്യ്രമുണ്െടന്നു കരുതി ചരിത്ര പുരുഷന്മാര്‍ക്കെതിരേ മോശമായ വാക്കുകള്‍ ഉപയോഗിക്കാനാവില്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി സാങ്കല്‍പിക കഥാപാത്രമല്ല. ഇന്ത്യയുടെ രാഷ്ട്രപിതാവാണ്.

മഹാനായ ഒരാളെ അധിക്ഷേപിക്കുന്നതു ശരിയല്ല. ഇത് ആവിഷ്കാര സ്വാതന്ത്യ്രമായി കാണാനാവില്ലെന്നു പറഞ്ഞ കോടതി, ശിക്ഷ ക്ഷണിച്ചു വരുത്തുന്നതാണെന്നും നിരീക്ഷിച്ചു. അധിക്ഷേപവും അസഭ്യ പ്രയോഗങ്ങളുമല്ല അഭിപ്രായ സ്വാതന്ത്യ്രമെന്നും മനഃപ്പൂര്‍വമുള്ള നിന്ദയും അസഭ്യ പ്രയോഗവും ഐപിസി 292 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി ഓര്‍മിപ്പിച്ചു. ഗാന്ധി മല ഭേട്ല ഹോത്താ എന്ന മറാത്തി കവിത ആക്ഷേപ ഹാസ്യമാണെന്നു ദത്താത്രേയയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.