ജയലളിതയ്ക്കു സ്പെഷല്‍ പ്രോസിക്യൂട്ടര്‍: നിയമനം സുപ്രീംകോടതി റദ്ദാക്കി
ജയലളിതയ്ക്കു സ്പെഷല്‍ പ്രോസിക്യൂട്ടര്‍: നിയമനം സുപ്രീംകോടതി റദ്ദാക്കി
Tuesday, April 28, 2015 12:19 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദന കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കു വേണ്ടി തമിഴ്നാട് സര്‍ക്കാര്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചതു സുപ്രീംകോടതി റദ്ദാക്കി.

തമിഴ്നാട് സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ സുപ്രീം കോടതി മൂന്നംഗ ബെഞ്ച്, സ്പെഷല്‍ പ ബ്ളിക് പ്രോസിക്യൂട്ടര്‍ ഭവാനി സിംഗിന്റെ വാദങ്ങള്‍ പരിഗണിക്കരുതെന്നും കര്‍ണാടക ഹൈക്കോടതിക്കു നിര്‍ദേശം നല്‍കി. കേസിന്റെ ഭാവി സംബന്ധിച്ച സര്‍ക്കാരിന്റെ ആശങ്കയാണ് ഇത്തരം നടപടികള്‍ക്കു പിന്നിലെന്നും ജ സ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. ജയലളിതയ്ക്കെതിരേ കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരേ ഡിഎംകെ നേതാവ് അന്‍പഴകനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇത് ആദ്യം പരിഗണിച്ച ജസ്റീസുമാരായ മദന്‍ ബി. ലോക്കുറും ആര്‍. ഭാനുമതിയും വിരുദ്ധമായ വിധിയെഴുതിയതിനെത്തുടര്‍ന്ന് കേസ് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.


ജസ്റീസ് മദന്‍ ബി. ലോക്കുര്‍ ഭവാനി സിംഗിന്റെ നിയമനത്തിനെതിരേ വിധിയെഴുതിയപ്പോള്‍ ജസ്റീസ് ആര്‍. ഭാനുമതി നിയമനത്തെ അനുകൂലിച്ചു. ജസ്റീസ് മദന്‍ ബി. ലോക്കുറിന്റെ വിധി ശരിവയ്ക്കുന്ന രീതിയില്‍ തന്നെയാണ് മൂന്നംഗ ബെഞ്ചും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.