രൂപേഷിനെയും സംഘത്തെയും പോലീസ് കസ്റഡിയില്‍ വിട്ടു
രൂപേഷിനെയും സംഘത്തെയും പോലീസ് കസ്റഡിയില്‍ വിട്ടു
Thursday, May 7, 2015 12:13 AM IST
കോയമ്പത്തൂര്‍: കേരളത്തിലെ മാവോയിസ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മുഖ്യസൂത്രധാരന്‍ രൂപേഷ്, ഭാര്യ ഷൈന എന്നിവരുള്‍പ്പെടെ അറസ്റിലായ അഞ്ചു പേരെയും പത്തു ദിവസത്തേക്കു പോലീസ് കസ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യാന്‍ കസ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു തമിഴ്നാട് പോലീസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണു കസ്റഡിയില്‍വിട്ടത്.

ഇതിനിടെ, വ്യാജ ഏറ്റുമുട്ടലിലൂടെ താനടക്കമുള്ളവരെ കൊലപ്പെടുത്താനായിരുന്നു ആന്ധ്ര, തമിഴ്നാട് പോലീസ് സേനകള്‍ ശ്രമിച്ചതെന്നു മാവോയിസ്റ് നേതാവ് രൂപേഷ് ആരോപിച്ചു. കോടതി അനുവാദത്തോടെ തന്നെ സന്ദര്‍ശിച്ച മകള്‍ ആമിയോടാണു രൂപേഷ് ഇതു പറഞ്ഞത്. വാഹന ത്തില്‍ കൊണ്ടുപോകുന്നതിനിടെ മുദ്രാവാക്യം വിളിച്ചു നാട്ടുകാരുടെ ശ്രദ്ധക്ഷണിച്ചാണു രക്ഷപ്പെട്ടതെന്നും രൂപേഷ് പറഞ്ഞതായി ആമി സൂചിപ്പിച്ചു.

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ രൂപേഷിനെയും ഷൈനയെയും കാണാനെത്തിയ മക്കളെയും ബന്ധുക്കളെയും ജയില്‍ അധികൃതര്‍ കടത്തിവിട്ടിരുന്നില്ല. പിന്നീടു കോടതി ഇടപെട്ടാണു സന്ദര്‍ശനം അനുവദിച്ചത്.

രൂപേഷ്, ഷൈന, അനൂപ്, തമിഴ്നാട് സ്വദേശികളായ കണ്ണന്‍, വീരമണി (ഈശ്വര്‍) എന്നിവരെ കഴിഞ്ഞ ദിവസം തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസും ആന്ധ്ര പ്രത്യേക പോലീസ് സംഘവും ചേര്‍ന്ന് അറസ്റ്ചെയ്യുകയായിരുന്നു.


ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്െടത്താനും വിവിധ കേസുകളില്‍ വിശദമായ ചോദ്യം ചെയ്യലിനുമായാണു തമിഴ്നാട് ക്യൂ ബ്രാഞ്ച് പ്രതികളെ കസ്റഡിയില്‍ വാങ്ങിയത്.

രൂപേഷിനെയും ഷൈനയെയും കേരളത്തിലേക്കു കൊണ്ടുവന്നു ചോദ്യംചെയ്യാനുള്ള അപേക്ഷകേരള ഉദ്യോഗസ്ഥര്‍ ഉടന്‍ നല്‍കും. രൂപേഷിനെതിരേ സംസ്ഥാനത്തു 18 കേസുകളാണുള്ളത്. ഇതില്‍ വയനാട്ടില്‍ 11 കേസുകളില്‍ രൂപേഷ് പ്രതിയാണെന്നും ആറു കേസുകളില്‍ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്െടന്നും വിവരം ലഭിച്ചിട്ടുണ്ട്. കസ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ വയനാട് എസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം കോയമ്പത്തൂരിലേക്കു തിരിച്ചിട്ടുണ്ട്.

നിലവില്‍ കേരളത്തിലെ മാവോയിസ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചു നാമമാത്രമായ കാര്യങ്ങള്‍ മാത്രമാണു പ്രതികളില്‍നിന്നു ലഭിച്ചിട്ടുള്ളത്. കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. കേന്ദ്ര അന്വേഷണ ഏജന്‍സികളും മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് ഓഫീസര്‍മാരും കഴിഞ്ഞ ദിവസം പ്രതികളെ ചോദ്യംചെയ്തിരുന്നു.

രൂപേഷിന്റെ അറസ്റോടെ വയനാട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാനും പോലീസിന് ഉന്നതതല നിര്‍ദേശം വന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.