ഭൂമി തട്ടിപ്പുകേസ്: കുമാരസ്വാമിക്കു ജാമ്യം
Sunday, May 31, 2015 12:28 AM IST
ബംഗളൂരു: വിവാദ ഭൂമി തട്ടിപ്പുകേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡി-യു നേതാവുമായ എച്ച്.ഡി. കുമാരസ്വാമിക്കു മുന്‍കൂര്‍ജാമ്യം. ലോകായുക്ത പ്രത്യേക കോടതിയാണു ജൂണ്‍ ആറുവരെ കുമാരസ്വാമിക്കു താത്കാലിക ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയില്‍ ജൂണ്‍ ആറിനു മുമ്പ് എതിര്‍വാദങ്ങള്‍ സമര്‍പ്പിക്കാനും കോടതി പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു നിര്‍ദേശം നല്കി. ഭൂമിയിടപാട് കേസില്‍ കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ എന്നിവര്‍ക്കെതിരേയാണു ലോകായുക്ത എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്.

വിവരാവകാശ പ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ അന്വേഷണം ആരംഭിച്ചത്.


ബംഗളൂരുവിലെ ആര്‍ടി നഗറില്‍ ബിഡിഎ ഏറ്റെടുത്ത ഭൂമി ചട്ടങ്ങള്‍ ലംഘിച്ചു തിരികെ നല്‍കിയെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്തു തുടങ്ങിവച്ച ലാന്‍ഡ് ഡീനോട്ടിഫിക്കേഷന്‍ പ്രക്രിയ യെദിയൂരപ്പ അധികാരത്തിലെത്തിയതിനു ശേഷമാണു പൂര്‍ത്തിയാക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം കുമാരസ്വാമിയുടെ ഭാര്യാമാതാവിനു നല്‍കിയതായും അന്വേഷണത്തില്‍ കണ്െടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.