ജയലളിതയുടെ അനാരോഗ്യം സ്ഥിരീകരിച്ചു; കബറടക്കച്ചടങ്ങില്‍ പങ്കെടുക്കില്ല
ജയലളിതയുടെ അനാരോഗ്യം സ്ഥിരീകരിച്ചു; കബറടക്കച്ചടങ്ങില്‍ പങ്കെടുക്കില്ല
Thursday, July 30, 2015 12:27 AM IST
ചെന്നൈ: രാമേശ്വരത്ത് ഇന്നു മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ കബറടക്കച്ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത പങ്കെടുക്കില്ല. അനാരോഗ്യംമൂലം യാത്രചെയ്യാനാവില്ല. കബറടക്കത്തിന് എത്താന്‍ കഴിയാത്തതിനു കാരണമിതാണെന്നു ജയലളിത ഇന്നലെ വ്യക്തമാക്കി.

എനിക്ക് എ.പി.ജെ. അബ്ദുള്‍ കലാമിനോട് അഗാധമായ സ്നേഹവും ബഹുമാനവുമുണ്ട്. അദ്ദേഹത്തിന്റെ കബറടക്കച്ചടങ്ങില്‍ പങ്കെടുക്കണമെന്നും ആദരാഞ്ജലിയര്‍പ്പിക്കണമെന്നും അതിയായ ആഗ്രഹവുമുണ്ട്. എന്നാല്‍, അനാരോഗ്യംമൂലം രാമേശ്വരംവരെ യാത്രചെയ്യാന്‍ സാധിക്കില്ല-ജയലളിത പ്രസ്താവനയില്‍ പറഞ്ഞു. ജയലളിതയ്ക്ക് എത്താന്‍കഴിയാത്തതിനാല്‍ പകരം ഏഴ് മുതിര്‍ന്ന നേതാക്കളെ രാമേശ്വരത്തേക്കു നിയോഗിച്ചിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, വിദ്യുച്ഛക്തി മന്ത്രി നാതം ആര്‍. വിശ്വനാഥന്‍, ഗൃഹവകുപ്പു മന്ത്രി ആര്‍. വൈത്തിലിംഗം, ഹൈവേ മന്ത്രി എടപ്പാടി കെ. പളനിസ്വാമി എന്നിവരാണു ജയലളിതയെയും ഗവണ്‍മെന്റിനെയും പ്രതിനിധീകരിച്ച് ആദരാഞ്ജലിയര്‍പ്പിക്കുക.


അസുഖമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു ഓണ്‍ലൈന്‍ സൈറ്റിനെതിരേ ഏതാനും ദിവസം മുമ്പു ജയലളിത നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.