കാഷ്മീരില്‍ വീണ്ടും പാക് ഭീകരന്‍ പിടിയില്‍
കാഷ്മീരില്‍ വീണ്ടും പാക് ഭീകരന്‍ പിടിയില്‍
Friday, August 28, 2015 12:00 AM IST
ശ്രീനഗര്‍: ഉധംപൂരില്‍നിന്നു പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ ജീവനോടെ പിടിച്ചതിനു പിന്നാലെ, കാഷ്മീരില്‍ സൈന്യത്തോട് ഏറ്റുമുട്ടിയ മറ്റൊരു പാക് ഭീകരന്‍കൂടി പിടിയിലായി.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാലു ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ മുസാഫര്‍ഗഡ് സ്വദേശി സജ്ജാദ് അഹമ്മദ് (22) ആണു പിടിയിലായത്. നിയന്ത്രണരേഖയില്‍ ബാരമുള്ള ജില്ലയിലെ റാഫിയാബാദ് മേഖലയില്‍നിന്നാണു ചൊവ്വാഴ്ച രാത്രിമുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഇയാള്‍ പിടിയിലായത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരിക്കേറ്റു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ശ്രീനഗറിലെ ജോയിന്റ് ഇന്ററോഗേഷന്‍ സെന്ററിലേക്കു കൊണ്ടുപോയി. അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യമുണ്െടന്ന വിവരത്തെത്തുടര്‍ന്ന് ഉറി സെക്ടര്‍ മുതല്‍ റാഫിയാബാദ് മേഖലയിലെ പന്‍സല്ല വ രെ സുരക്ഷാസേന നട ത്തിയ തെരച്ചിലിലാണു ഭീകരരെ കണ്െടത്തിയത്. മൂന്നാഴ്ചയ്ക്കു മുമ്പാണ് ലഷ്കര്‍-ഇ-തോയിബ ഭീകരന്‍ നാവേദിനെ ഉധംപൂരില്‍നിന്നു പിടികൂടിയത്. ബിഎസ്എഫ് സൈനികര്‍ക്കുനേരേ ആക്രമണം നടത്തിയ നാവേദിനെ ഓഗസ്റ് അഞ്ചിനാണ് ചിനായിയില്‍നിന്നു പിടിച്ചത്. ഗ്രാമീണരാണു തന്ത്രപൂര്‍വം നാവേദിനെ പിടികൂടി ബിഎസ്എഫിനു കൈമാറിയത്.


സൈനിക നടപടി ശക്തമായപ്പോള്‍ ഗുഹയ്ക്കുള്ളില്‍ ഒളിച്ച പാക് ഭീകരന്‍ സജ്ജാദിനെ സൈ ന്യം പുറത്തുചാടിച്ചത് മുളക് ഗ്രനേഡും കണ്ണീര്‍ വാതകവും ഉപയോഗിച്ചാണ്. പാക് അധിനിവേശ കാഷ്മീരില്‍നിന്നു നുഴഞ്ഞുകയറി ഇന്ത്യയിലെത്തിയ അഞ്ച് ഭീകരരില്‍ ഒരാളാണ് ഇയാള്‍. അതിര്‍ത്തിയിലെ ശക്തമായ ഇന്ത്യയുടെ പ്രതിരോധനിര തകര്‍ക്കാന്‍ ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ ശ്രമം നടത്തിയെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, നിയന്ത്രണരേഖയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്െടന്നു സൈന്യത്തിനു വിവരം ലഭിക്കുകയും, തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഈ തെരച്ചിലിലാണ് റാഫിയബാദിലെ ഗുഹയില്‍ ഭീകരരുടെ സാന്നിധ്യം കണ്െടത്തിയത്. സൈന്യത്തിനു നേരെ ഗുഹയ്ക്കുള്ളില്‍നിന്നു ഭീകരര്‍ വെടിവയ്പു നടത്തി. പ്രത്യാക്രമണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു. പിന്നീട്, ഗുഹയ്ക്കുള്ളില്‍ നടത്തിയ തെരച്ചിലിലാണ് സജ്ജാദിനെ കണ്െടത്തി, അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.