ഷീന ബോറ വധം: ഇന്ദ്രാണിയുടെ ജുഡീഷല്‍ കസ്റഡി 19 വരെ നീട്ടി
ഷീന ബോറ വധം:  ഇന്ദ്രാണിയുടെ ജുഡീഷല്‍ കസ്റഡി 19 വരെ നീട്ടി
Tuesday, October 6, 2015 12:39 AM IST
മുംബൈ: ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം റായി എന്നിവരുടെ ജുഡീഷല്‍ കസ്റഡി കാലാവധി 19 വരെ നീട്ടിക്കൊണ്ടു മുംബൈ കോടതി ഉത്തരവിട്ടു.

അതേസമയം, അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന് അബോധാവസ്ഥയില്‍ ജെജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ദ്രാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ദ്രാണിയുടെ ശരീരം മരുന്നുകളോടു പ്രതികരിച്ചുതുടങ്ങിയതായും വായിലൂടെ ഭക്ഷണം നല്കിത്തുടങ്ങുമെന്നും ഡോ. ടി.പി. ലഹാനെ പറഞ്ഞു. ബോധം വീണ്െടടുത്തതിനാല്‍ ഇന്നോ നാളെയോ ഇന്ദ്രാണിയെ ജയിലിലേക്കു മാറ്റാമെന്നും എന്നാല്‍, ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ പോലീസിനെ അനുവദിക്കാനാവില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.


ഖന്നയെയും റായിയെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിയില്‍ ഹാജരായത്. പോലീസ് കസ്റഡിയില്‍ ചോദ്യംചെയ്യാനാവില്ലെന്നും അതിനാല്‍ പ്രതികളെ കസ്റഡിയില്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു സിബിഐ നല്കിയ അപേക്ഷ ഇന്നു കോടതി പരിഗണിക്കും. മൂന്നാഴ്ചത്തേക്കു പ്രതികളെ വിട്ടുകിട്ടണമെന്നാണു സിബിഐയുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.