ദാദ്രി സന്ദര്‍ശിക്കാനെത്തിയ സാധ്വി പ്രാചിയെ പോലീസ് തടഞ്ഞു
ദാദ്രി സന്ദര്‍ശിക്കാനെത്തിയ സാധ്വി പ്രാചിയെ പോലീസ് തടഞ്ഞു
Thursday, October 8, 2015 11:28 PM IST
ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധേയയായ വിശ്വഹിന്ദു പരിഷത് നേതാവ് സാധ്വി പ്രാചിയെ ദാദ്രിയിലെ ബിസാര ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും പോലീസ് തടഞ്ഞു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണു സാധ്വിയെ തടഞ്ഞതെന്നാണു ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

എന്നാല്‍, എഐഎംഐഎം നേതാവ് അസാദുദീന്‍ ഉവൈസിക്ക് പ്രവേശനം അനുദിച്ചപ്പോള്‍ തന്നെ തടഞ്ഞ നടപടിയെ സാധ്വി പ്രാചി ചോദ്യം ചെയ്തു. ഇതിനു പിന്നില്‍ ഗൂഢാലോചനയാണെന്നും അവര്‍ ആരോപിച്ചു.

അതിനിടെ, വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ ബിജെപി എംപി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ എത്തിയ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു. പോലീസ് വേട്ടയാടുന്ന ഗ്രാമത്തിലെ ഹിന്ദുക്കള്‍ക്ക് തോക്കുകള്‍ ഉള്‍പ്പടെ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ജിതേന്ദ്ര ത്യാഗി പറഞ്ഞു.

ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നല്‍കിയത് ഇന്ത്യയ്ക്കു മോശം പ്രതിച്ഛായ ആണുണ്ടാക്കിയതെന്നായിരുന്നു സാധ്വിയുടെ പ്രതികരണം. ദാദ്രിയില്‍ പ്രതിഷേധത്തിനിടെ വെടിയേറ്റ രാഹുല്‍ യാദവിന്റെ കുടുംബത്തിനും കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്െടത്തിയ ജയ്പ്രകാശിന്റെ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍ണം എന്നും അവര്‍ ആവശ്യപ്പെട്ടു.


അതിനിടെ ദാദ്രി വിഷയം താന്‍ യുഎന്നിന്റെ മുന്നിലെത്തിക്കുമെന്നും ഇതു ഹിന്ദുവോ മുസ്ലിമോ എന്ന വിഷയമല്ലെന്നും ശരി തെറ്റുകളുടെ വിഷയാണെന്നും യുപി മന്ത്രി അസംഖാന്‍ പറഞ്ഞു. ഇന്ത്യ യുഎന്നില്‍ അംഗത്വമുള്ള രാജ്യമാണ്. ഭിന്നിപ്പുകള്‍ക്കിടയില്‍ നമുക്കു ജീവിക്കാനില്ല. ഇക്കാര്യത്തില്‍ പ്രതിഷേധം ഉയരുന്നതെന്തിനാണെന്നു തനിക്കു മനസിലാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.