ദാദ്രി: കണ്െടടുത്തതു ഗോമാംസമല്ല
ദാദ്രി: കണ്െടടുത്തതു ഗോമാംസമല്ല
Saturday, October 10, 2015 12:37 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ദാദ്രി സംഭവം വഴിത്തിരിവില്‍. ഗോവധം നടത്തിയെന്നും ഗോമാംസം കഴിച്ചെന്നും ആരോപിച്ചു ജനക്കൂട്ടം അടിച്ചുകൊന്ന ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിന്റെ വീട്ടില്‍നിന്നു കണ്െടടുത്തതു ബീഫ് അല്ലെന്നു ഫോറന്‍സിക് പരിശോധനാ ഫലം. മുഹമ്മദിന്റെ വീട്ടിലെ ഫ്രിഡ്ജില്‍നിന്നു കണ്െടടുത്ത മാംസം ആട്ടിറച്ചിയാണെന്നു മഥുരയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.

മുഹമ്മദ് കൊല്ലപ്പെട്ടതിനു പിന്നാലെതന്നെ ജനക്കൂട്ടം വീട്ടില്‍ നിന്നു കണ്െടടുത്തു നല്‍കിയ മാംസം പോലീസ് ഒരു വെറ്ററിനറി സര്‍ജനെകൊണ്ടു പരിശോധിപ്പിച്ചിരുന്നു. വീട്ടില്‍നിന്നു ലഭിച്ചത് ആട്ടിറച്ചി തന്നെയാണെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. ഇക്കാര്യം അന്നു തന്നെ ജില്ലാ മജിസ്ട്രേറ്റ് എന്‍.പി. സിംഗും പറഞ്ഞിരുന്നു. പിന്നീടാണു മാംസം മഥുരയിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി അയച്ചത്.


തങ്ങളുടെ വീട്ടില്‍നിന്നു കണ്െടടുത്തു ഗോമാംസം അല്ലെങ്കില്‍ തന്റെ പിതാവിനെ തിരിച്ചു തരുമോ എന്ന മുഹമ്മദിന്റെ മകള്‍ സാജിദയുടെ ചോദ്യം വീണ്ടും പ്രസക്തമാകുകയാണ്. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മുഹമ്മദിന്റെ മകന്‍ ഡാനിഷ് ഇനിയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രഗവണ്‍മെന്റിന് അയച്ച റിപ്പോര്‍ട്ടില്‍ അഖ്ലാഖും കുടുംബവും ബീഫ് കഴിച്ചതിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടതെന്നു സൂചിപ്പിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.