എന്‍. രമണിക്കു യാത്രാമൊഴി
എന്‍. രമണിക്കു യാത്രാമൊഴി
Sunday, October 11, 2015 12:25 AM IST
ചെന്നൈ: അന്തരിച്ച വിഖ്യാ ത പുല്ലാങ്കുഴല്‍ വാദകന്‍ എന്‍. രമണിയുടെ(82) മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തി ല്‍ ചെന്നൈയില്‍ സംസ്കരിച്ചു.

മകനും പുല്ലാങ്കുഴല്‍ വാദകനുമായ ആര്‍. ത്യാഗരാജന്‍ ചിതയ്ക്കു തീകൊളുത്തി. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹം മൈലാപ്പൂരിലെ ഇസബെല്‍ ആശുപത്രിയിലാണു മരിച്ചത്.

1934ല്‍ തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂരില്‍ ജനിച്ചു. കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും ജനിച്ചതു തിരുവാരൂരിലാണ്. വായ്പാട്ടിനേക്കാള്‍ പുല്ലാങ്കുഴലിനെ ഇഷ്ടപ്പെട്ട മുത്തശ്ശന്‍ അഴിയൂര്‍ നാരായണസ്വാമിയാണു രമണിയുടെ ഗുരു. ചെന്നൈയില്‍ രമണീസ് അക്കാഡമി ഓഫ് ഫ്ളൂട്ട് എന്ന സ്ഥാപനം തുടങ്ങി. തിരുപ്പതി ദേവസ്ഥാനം ആസ്ഥാന വിദ്വാനായിരുന്നു.


ഭാര്യ കാമാക്ഷി. പുല്ലാങ്കുഴല്‍ വിദഗ്ധനായ ത്യാഗരാജന്‍ അടക്കം നാലു മക്കളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.