ഐഎസിലേക്ക് ദക്ഷിണേന്ത്യയില്‍നിന്നു കൂടുതല്‍ ആളുകളെന്നു കേന്ദ്രമന്ത്രി
Sunday, November 29, 2015 11:56 PM IST
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഐഎസിലേക്കു ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ ആളുകള്‍ ആകൃഷ്ടരാകുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഐഎസ് ഉയര്‍ത്തുന്ന ഭീഷണികള്‍ പ്രാദേശിക തലത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.

സര്‍ക്കാര്‍ ഇതിനെ ഒരു ദേശീയ പ്രശ്നമായാണു നോക്കിക്കാണുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള യുവാക്കാള്‍ ഐഎസിലേക്ക് ആകൃഷ്ടരായിട്ടുണ്െടന്നത് യാഥാര്‍ഥ്യമാണെന്നും ഒരു അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

ഐഎസ് ഇന്ത്യയിലും ആക്രമണം നടത്താനിടയുണ്ട്. ആക്രമണങ്ങളെ തടയാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം രാജ്യത്തെ സുരക്ഷാ സംവിധാനം വളരെ വിജയകരമായാണു സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയെന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. ഇത്തരത്തിലുള്ള ഏതു ഭീഷണിയും വളരെ ഗൌരവമായാണ് സര്‍ക്കാര്‍ കാണുന്നത്.


രാജ്യം അഭിമുഖീകരിക്കുന്ന ഏതു പുതിയ വെല്ലുവിളിയെയും നേരിടാന്‍ നമ്മുടെ സുരക്ഷാ സംവിധാനം സജ്ജമാണ്. കുറച്ചു മാസങ്ങളായി നമ്മുടെ ഏജന്‍സികളുടെ മനോഭാവത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍, അവ വലിയഅപകടം ഉണ്ടാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു-കാഷ്മീരില്‍ ഐഎസിന്റെ പതാക പറത്തിയത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ചില വെബ്സൈറ്റുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്െടന്നും എന്നാല്‍ ഇവയുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ അല്ലെന്നും റിജിജു വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.