ചീഫ് ജസ്റ്റീസ് അശോക് ഭൂഷൺ സുപ്രീംകോടതി ജഡ്ജിയാകും
ചീഫ് ജസ്റ്റീസ് അശോക് ഭൂഷൺ സുപ്രീംകോടതി ജഡ്ജിയാകും
Wednesday, May 4, 2016 12:08 PM IST
ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് അശോക് ഭൂഷണും അമിത സ്വത്തുകേസിൽ ജയലളിതയുടെ അഭിഭാഷകനായ സീനിയർ അഡ്വക്കറ്റ് എൽ. നാഗേശ്വരറാവുവും അടക്കം നാലുപേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശിപാർശ. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം ആണു ശിപാർശ നല്കിയത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, മധ്യപ്രദേശ് ചീഫ് ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ എന്നിവരാണു മറ്റു രണ്ടുപേർ.

ഇവർ നിയമിതരായാൽ സുപ്രീംകോടതി ജഡ്ജിമാരുടെ സംഖ്യ 29 ആകും. അപ്പോഴും രണ്ട് ഒഴിവുകൾ ബാക്കിയാണ്. 15 മാസത്തിനുശേഷമാണു സുപ്രീംകോടതിയിൽ ജഡ്ജി നിയമനം. ഹൈക്കോടതി ജഡ്ജിയാകാതെ സുപ്രീംകോടതിയിലേക്ക് ഇതുവരെ ആറു പേരെയേ നിയമിച്ചിട്ടുള്ളൂ. നിലവിൽ അത്തരം രണ്ടുപേർ ഉണ്ട്. രോഹിൻടൺ നരിമാനും യു.യു. ലളിതും. ഇപ്പോൾ നാഗേശ്വര റാവുവിനും ആ അവസരം കിട്ടുന്നു.


രണ്ടാം യുപിഎ കാലത്തും എൻഡിഎ കാലത്തും അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു നാഗേശ്വര റാവു. മെഡിക്കൽ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ നീറ്റിനെതിരേ തമിഴ്നാട് ഗവൺമെന്റിനുവേണ്ടി വാദിക്കുന്നതും റാവുവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.