അനന്തനാഗിൽ 34ശതമാനം പോളിംഗ്
അനന്തനാഗിൽ  34ശതമാനം പോളിംഗ്
Wednesday, June 22, 2016 9:33 PM IST
അനന്തനാഗ്: ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മത്സരിക്കുന്ന അനന്തനാഗ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 34 ശതമാനം പോളിംഗ്. തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാനുള്ള വിഘടനവാദി നേതാക്കൾ ആഹ്വാനത്തെത്തുടർന്നു കനത്ത സുരക്ഷാവലയത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തശേഷം ആറുമാസത്തിനുള്ളിൽ നിയമസഭാംഗത്വം നേടേണ്ടതിനാൽ ഉപതെരഞ്ഞെടുപ്പിൽ ജയിക്കേണ്ടതു മെഹബൂബയുടെ ആവശ്യമാണ്. ഏഴു പേരാണു മെഹബൂബയ്ക്കെതിരേ മത്സരരംഗത്തുള്ളത്. <യൃ><യൃ>അനന്തനാഗ് മണ്ഡലത്തിൽ ആകെ 85,608 വോട്ടർമാരാണുള്ളത്. ഇവരിൽ 42,092 പേർ സ്ത്രീകളാണ്. എന്നാൽ, 26,650 പേർ മാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്. രാവിലെ അഞ്ചുമുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു പോളിംഗ്. 61 കേന്ദ്രങ്ങളിലായി 102 പോളിംഗ്സ്റ്റേഷനുകൾ ക്രമീകരിച്ചിരുന്നു. പോളിംഗ് സമാധാനപരമായിരുന്നുവെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഹന്ദ്മനു പറഞ്ഞു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 2008, 2014 വർഷങ്ങളിൽ മെഹബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സെയിദാണ് അനന്തനാഗ് മണ്ഡലത്തിൽനിന്നു നിയമസഭയിലെത്തിയത്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നാണു മെഹബൂബ മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.