ആർഎസ്എസിന്റെ ഇഫ്താർ വിരുന്നിൽനിന്നു പാക് പ്രതിനിധിയെ ഒഴിവാക്കി
Tuesday, June 28, 2016 12:15 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിമർശനങ്ങൾ വിവാദത്തിലേക്കു വഴിമാറുമെന്നായതോടെ ആർഎസ്എസ് അനുകൂല സംഘടന നടത്താനിരുന്ന ഇഫ്താർ സംഗമത്തിൽനിന്നും പാക്കിസ്‌ഥാൻ നയതന്ത്രകാര്യാലയത്തിനുള്ള ക്ഷണം പിൻവലിച്ചു.

ആർഎസ്എസ് അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് ജൂലൈ രണ്ടിനു ഡൽഹിയിൽ നടത്താനിരിക്കുന്ന ഇഫ്താർ വിരുന്നിൽനിന്നാണ് പാക്കിസ്‌ഥാൻ പ്രതിനിധികളെ ഒഴിവാക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ജമ്മു–കാഷ്മീരിലെ പാംപോറിൽ എട്ടു സിആർപിഎഫ് ജവാൻമ്മാരുടെ മരണത്തിനിടയാക്കിയ ഭീകരാമക്രണത്തിന്റെ പശ്ചാത്തലത്തിലാണു പാക്കിസ്‌ഥാനുള്ള ക്ഷണം പിൻവലിക്കുന്നതെന്നാണ് സംഘടനയുടെ വിശദീകരണം. പാക്കിസ്‌ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനുള്ള ക്ഷണം പിൻവലിച്ചതായി സംഘടനയുടെ ട്വിറ്റർ പേജിലും വ്യക്‌തമാക്കിയിട്ടുണ്ട്.


സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവത്തോട് പാക്കിസ്‌ഥാൻ സ്‌ഥാനപതിയുടെ പ്രതികരണം അംഗീകരിക്കാനാവില്ലെന്നും മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഭാരവാഹിയായ മുഹമ്മദ് അഫ്സൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.