പതിനഞ്ചു വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കാൻ കേന്ദ്രനീക്കം
Saturday, January 14, 2017 3:07 PM IST
ന്യൂഡൽഹി: പതിനഞ്ചു വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള നയരൂപീകരണത്തിനൊപ്പം പഴയ വാഹന ഭാഗങ്ങൾ പുനരുപയോഗി­ക്കുന്നതി­നു­ള്ള പദ്ധതി തടയാനും പദ്ധതി കൊണ്ടു വരും. നയത്തിന്‍റെ കരടു രൂപം ഉടൻ പുറത്തിറക്കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞു. നടപടി പരിസ്ഥിതി മലിനീകരണം തടയുന്നതിന്‍റെ ഭാഗമാണ്.ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ പുനരുപയോഗിക്കുന്നതിനുള്ള പദ്ധതിക്കു കൂടി സർക്കാർ രൂപം നൽകുന്നുണ്ട്. ഇതിലൂടെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ചെന്നൈ ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഓട്ടമൊബീൽ ക്ലസ്റ്ററുകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണു ഗഡ്കരി പറഞ്ഞത്.

വാഹനങ്ങൾ മൂലമുള്ള പരിസ്ഥിതി മലിനീകരണത്തിൽ 65 ശതമാനവും 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ സൃഷ്ടിക്കുന്നതാണ്. സ്വകാര്യ വാഹനങ്ങൾക്കു 15 വർഷത്തേക്കാണു രജിസ്ട്രേഷൻ. അതു കഴിയുന്പോൾ വീണ്ടും രജിസ്ട്രേഷൻ നൽകുന്ന സന്പ്രദായം നിലയ്ക്കും. പത്തു വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ നിരോധിക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ (എൻജിടി )ഉത്തരവിനെതിരേ വെള്ളിയാഴ്ച കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സാന്പത്തികമായി പിന്നിൽ നിൽക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണിത്.എൻജിടി ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. പഴയ ഹർജിയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണമെന്നാണ് കോടതി ഇപ്പോൾ സർക്കാരിനു നിർദേശം നൽകിയിരിക്കുന്നത്. ഈ രേഖകൾ സമർപ്പിച്ചശേഷം വാദം കേൾക്കാമെന്നു ജസ്റ്റിസ്മാരായ മദൻ ബി. ലോക്കുർ, പി.സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.